കാട്ടിക്കുളം: കേരള അതിർത്തിയോട് ചേർന്ന കർണാടക ഗ്രാമമായ കുട്ടത്ത് കടുവയുടെ ആക്രമണത്തിൽ എട്ടുവയസുകാരൻ മരിച്ചു. പൊന്നംപേട്ട താലൂക്കിലെ ബെള്ളൂർ സ്വദേശിയായ രാമസ്വാമി ആണ് മരിച്ചത്. രാമസ്വാമിയുടെ അമ്മാവൻ കെഞ്ചനെ കടുവ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചു.
നാഗർ ഹോള ടൈഗർ ഡിവിഷനിൽ ഉദിക്കരിയാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്നാണ് ഇരുവരെയും കടുവ ആക്രമിച്ചത്. രാമസ്വാമിയെ കടുവ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയെ കെഞ്ചന് നേരെ കടുവ തിരിയുകയായിരുന്നു.
ആഴ്ചകൾക്ക് മുന്പും ഇവിടെ കടുവയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഇതിനെ തുടർന്ന് തെരച്ചിൽ ഊർജിതമായിരുന്നു. പോലീസും വനംവകുപ്പും ചേർന്ന് കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും ദൗത്യം പരാജയമായിരുന്നു.
കടുവയെ മയക്കുവെടി വയ്ക്കാനായ് എട്ടോളം കുങ്കിയാനകളുടെ സഹായത്തോടെയാണ് സംഘം രണ്ടാഴ്ചയായി തെരച്ചിൽ നടത്തുന്നത്. ഇതിനായി പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക ക്യാന്പും സ്ഥലത്തുണ്ട്. കുട്ടം അതിർത്തിയോട് ചേർന്ന തോൽപെട്ടി വൈൽഡ് ലൈഫും കനത്ത ജാഗ്രതയിലാണ്.
നാഗർ ഹോള ടൈഗർ ഡിവിഷനിൽ ഉദിക്കരിയാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്നാണ് ഇരുവരെയും കടുവ ആക്രമിച്ചത്. രാമസ്വാമിയെ കടുവ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയെ കെഞ്ചന് നേരെ കടുവ തിരിയുകയായിരുന്നു.
ആഴ്ചകൾക്ക് മുന്പും ഇവിടെ കടുവയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഇതിനെ തുടർന്ന് തെരച്ചിൽ ഊർജിതമായിരുന്നു. പോലീസും വനംവകുപ്പും ചേർന്ന് കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും ദൗത്യം പരാജയമായിരുന്നു.
കടുവയെ മയക്കുവെടി വയ്ക്കാനായ് എട്ടോളം കുങ്കിയാനകളുടെ സഹായത്തോടെയാണ് സംഘം രണ്ടാഴ്ചയായി തെരച്ചിൽ നടത്തുന്നത്. ഇതിനായി പോലീസിന്റെയും വനംവകുപ്പിന്റെയും പ്രത്യേക ക്യാന്പും സ്ഥലത്തുണ്ട്. കുട്ടം അതിർത്തിയോട് ചേർന്ന തോൽപെട്ടി വൈൽഡ് ലൈഫും കനത്ത ജാഗ്രതയിലാണ്.