+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജയ്ഹസാരെയിൽ കേരളം പുറത്ത്; കർണാടക സെമിയിൽ

ന്യൂഡൽഹി: വിജയ്ഹസാരെ ക്വാർട്ടറിൽ കർണാടകയ്ക്കു മുന്നിൽ കേരളം വീണു. 80 റണ്‍സിനായിരുന്നു കേരളത്തിന്‍റെ തോൽവി. കർണാടക ഉയർത്തിയ 339 റണ്‍സ് വിജയലക്ഷ്യത്തിലേ
വിജയ്ഹസാരെയിൽ കേരളം പുറത്ത്; കർണാടക സെമിയിൽ
ന്യൂഡൽഹി: വിജയ്ഹസാരെ ക്വാർട്ടറിൽ കർണാടകയ്ക്കു മുന്നിൽ കേരളം വീണു. 80 റണ്‍സിനായിരുന്നു കേരളത്തിന്‍റെ തോൽവി. കർണാടക ഉയർത്തിയ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 43.4 ഓവറിൽ 258ന് പുറത്താവുകയായിരുന്നു. ഇതോടെ കർണടാക സെമി ഉറപ്പിച്ചു.

കേരളത്തിനായി വത്സൽ ഗോവിന്ദ് 92 റണ്‍സ് നേടി. 52 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനും തിളങ്ങി. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. മികച്ച ഫോമിലുള്ള റോബിൻ ഉത്തപ്പക്ക് രണ്ട് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വിഷ്ണു വിനോദ്(28) നായകൻ സച്ചിൻ ബേബി(27) ജലജ് സക്സേന(24) എന്നിവർ വേഗത്തിൽ പുറത്തായി.

കർണാടകയ്ക്കായി റോണിറ്റ് മോരെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാലും കൃഷ്ണപ്പ ഗൗതവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കർണാടകയ്ക്ക് ക്യാപ്റ്റൻ ആർ. സമർത്ഥ് (192), ദേവ്ദത്ത് പടിക്കൽ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
More in Latest News :