മാഡ്രിഡ്: മാഡ്രിഡ് ഡർബിയിൽ അത്ലറ്റികോയോട് റയൽ തോൽക്കാതെ രക്ഷപെട്ടു. കളിയുടെ അവസാന നിമിഷം കരിം ബെൻസേമയുടെ ഗോളിലാണ് റയൽ സമനില പിടിച്ചെടുത്തത്.
ലൂയിസ് സുവാരസിന്റെ ഗോളിൽ ആദ്യ പകുതിയുടെ 15 ാം മിനിൽ തന്നെ മുന്നിലെത്തിയ അത്ലറ്റികോയെ 88 ാം മിനിറ്റിലാണ് റയൽ പിടിച്ചുകെട്ടിയത്. അവസാന നിമിഷംവരെ വിജയകരമായി പ്രതിരോധിച്ച ജാൻ ഒബ്ലാകിനെ ബെൻസേമ ഒടുവിൽ പരാജയപ്പെടുത്തി. പെനാൽറ്റി ഏരിയായിൽ കടന്ന കാസിമിറോ നൽകിയ കിടിലൻ ക്രോസാണ് ഗോളിൽ കലാശിച്ചത്.
സമനിലയോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള അകലം റയൽ കുറച്ചു. ബാഴ്സയ്ക്ക് 56 പോയിന്റും റയലിന് 54 പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനം അത്ലറ്റികോയുടെ (59) കൈയിൽ ഭദ്രം.
ലൂയിസ് സുവാരസിന്റെ ഗോളിൽ ആദ്യ പകുതിയുടെ 15 ാം മിനിൽ തന്നെ മുന്നിലെത്തിയ അത്ലറ്റികോയെ 88 ാം മിനിറ്റിലാണ് റയൽ പിടിച്ചുകെട്ടിയത്. അവസാന നിമിഷംവരെ വിജയകരമായി പ്രതിരോധിച്ച ജാൻ ഒബ്ലാകിനെ ബെൻസേമ ഒടുവിൽ പരാജയപ്പെടുത്തി. പെനാൽറ്റി ഏരിയായിൽ കടന്ന കാസിമിറോ നൽകിയ കിടിലൻ ക്രോസാണ് ഗോളിൽ കലാശിച്ചത്.
സമനിലയോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള അകലം റയൽ കുറച്ചു. ബാഴ്സയ്ക്ക് 56 പോയിന്റും റയലിന് 54 പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനം അത്ലറ്റികോയുടെ (59) കൈയിൽ ഭദ്രം.