ന്യൂഡൽഹി: ആദായ നികുതി റെയ്ഡു നടത്തിയ കേന്ദ്രസർക്കാരിനെതിരേ രൂക്ഷ പരിഹാസവുമായ നടി തപ്സി പന്നു. പാരീസിൽ തനിക്ക് ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസത്തെ കഠിന പരിശോധനയിൽ റെയ്ഡു നടത്തിയ ഉദ്യോഗസ്ഥർക്കു കിട്ടിയതെന്നു തപ്സി ട്വിറ്ററിലൂടെ പരിഹസിച്ചു.
മൂന്നു ദിവസത്തെ തീവ്ര പരിശോധനയിലെ മൂന്നു കണ്ടെത്തലുകൾ എന്ന പേരിലായിരുന്നു തപ്സിയുടെ മൂന്നു ട്വീറ്റുകൾ. 1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോൽ. കാരണം വേനലവധി അടുത്തല്ലോ ... 2. ഞാൻ നിഷേധിച്ചതിനാൽ എന്നെ കുടുക്കാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീത്. 3. ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാനറിഞ്ഞ 2013ൽ ഞാൻ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.
താൻ അത്രയും വില കുറഞ്ഞതല്ലെന്ന പരിഹാസ ട്വീറ്റിലൂടെയാണു കങ്കണയ്ക്കെതിരേ തപ്സി തിരിച്ചടിച്ചത്. എന്നാൽ തപ്സി വില കുറഞ്ഞയാൾ തന്നെയെന്നു കങ്കണയും പ്രതികരിച്ചു.
മൂന്നു ദിവസത്തെ തീവ്ര പരിശോധനയിലെ മൂന്നു കണ്ടെത്തലുകൾ എന്ന പേരിലായിരുന്നു തപ്സിയുടെ മൂന്നു ട്വീറ്റുകൾ. 1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോൽ. കാരണം വേനലവധി അടുത്തല്ലോ ... 2. ഞാൻ നിഷേധിച്ചതിനാൽ എന്നെ കുടുക്കാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീത്. 3. ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാനറിഞ്ഞ 2013ൽ ഞാൻ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.
താൻ അത്രയും വില കുറഞ്ഞതല്ലെന്ന പരിഹാസ ട്വീറ്റിലൂടെയാണു കങ്കണയ്ക്കെതിരേ തപ്സി തിരിച്ചടിച്ചത്. എന്നാൽ തപ്സി വില കുറഞ്ഞയാൾ തന്നെയെന്നു കങ്കണയും പ്രതികരിച്ചു.