കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് നന്ദിഗ്രാമിൽ എതിരാളി മുൻ വിശ്വസ്തൻ സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസിൽനിന്നും എത്തിയ സുവേന്ദുവിന്റേത് ഉൾപ്പെടെ 57 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു.
നന്ദിഗ്രാമിൽനിന്നും മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസമാണ് സുവേന്ദുവിന്റെ പേര് ബിജെപി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടാണ് നന്ദിഗ്രാമിൽനിന്നും മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചത്.
തന്റെ വാക്കിൽ ഉറച്ചുനിൽക്കുന്നു, നന്ദിഗ്രാമിൽനിന്നു തന്നെ മത്സരിക്കും. താൻ മുൻപ് മത്സരിച്ച ഭുവാനിപൂർ മണ്ഡലത്തിൽ ശോഭൻദേബ് ഛദ്യോപാധ്യായ മത്സരിക്കുമെന്നും മമത പറഞ്ഞു.
സുവേന്ദു അധികാരി നന്ദിഗ്രാമിൽ മമതയെ എതിരിടാൻ എത്തിയതോടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ മണ്ഡലത്തിലേക്ക് ആയിരിക്കുകയാണ്. മമതയുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള തയാറെടുപ്പിലാണ് ബിജെപി.
സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമാണ് നന്ദിഗ്രാം. കർഷകരുടെ ഭൂമിക്കുവേണ്ടിയുള്ള സമരം അരങ്ങേറിയ നന്ദിഗ്രാമിൽനിന്നും ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ പ്രധാന ചുമതലക്കാരൻ സുവേന്ദു അധികാരിയായിരുന്നു.
നന്ദിഗ്രാമിൽനിന്നും മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസമാണ് സുവേന്ദുവിന്റെ പേര് ബിജെപി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടാണ് നന്ദിഗ്രാമിൽനിന്നും മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചത്.
തന്റെ വാക്കിൽ ഉറച്ചുനിൽക്കുന്നു, നന്ദിഗ്രാമിൽനിന്നു തന്നെ മത്സരിക്കും. താൻ മുൻപ് മത്സരിച്ച ഭുവാനിപൂർ മണ്ഡലത്തിൽ ശോഭൻദേബ് ഛദ്യോപാധ്യായ മത്സരിക്കുമെന്നും മമത പറഞ്ഞു.
സുവേന്ദു അധികാരി നന്ദിഗ്രാമിൽ മമതയെ എതിരിടാൻ എത്തിയതോടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഈ മണ്ഡലത്തിലേക്ക് ആയിരിക്കുകയാണ്. മമതയുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള തയാറെടുപ്പിലാണ് ബിജെപി.
സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമാണ് നന്ദിഗ്രാം. കർഷകരുടെ ഭൂമിക്കുവേണ്ടിയുള്ള സമരം അരങ്ങേറിയ നന്ദിഗ്രാമിൽനിന്നും ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ പ്രധാന ചുമതലക്കാരൻ സുവേന്ദു അധികാരിയായിരുന്നു.