തിരുവനന്തപുരം: യുഡിഎഫിനും ബിജെപിക്കും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള വിടുവേല ചെയ്യുകയാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ കസ്റ്റംസ് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പു പ്രചാരണം സ്വയം ഏറ്റെടുത്തു മുന്നോട്ടു വന്നിരിക്കുകയാണവർ. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ആക്രമണോത്സുകതയ്ക്ക് ആക്കം കൂട്ടി.
കേസിൽ എതിർകക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതു തന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ ഏജൻസി വെളിപ്പെടുത്താൻ പാടില്ലെന്നു ഹൈക്കോടതി വിധിയുള്ളതുമാണ്. അതും ലംഘിച്ചാണ് കസ്റ്റംസിന്റെ നടപടി.
വിദേശകാര്യ സഹമന്ത്രിയായി വി. മുരളീധരൻ ചുമതലയേറ്റ ശേഷം എത്ര സ്വർണക്കടത്തു നടന്നു എന്നു മുഖ്യമന്ത്ര ചോദിച്ചു. നയതന്ത്ര ചാനലിലൂടെയല്ലേ കള്ളക്കടത്തു നടന്നത്. നയതന്ത്ര ബാഗിലാണു സ്വർണം കടത്തിയതെന്നു ധനമന്ത്രി പാർലമെന്റിൽ പറഞ്ഞപ്പോൾ അങ്ങനെയല്ലെന്ന് അതിനു ശേഷവും വിദേശകാര്യ സഹമന്ത്രി പറഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നു മുഖ്യമന്ത്രി ചോദിച്ചു.
സ്വർണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു പോയപ്പോൾ തങ്ങൾക്കു വേണ്ടപ്പെട്ട ചിലർ കുടുങ്ങുമെന്നായി. അപ്പോൾ അന്വേഷണം വഴി തിരിച്ചു വിടുകയാണു ചെയ്തത്. ആരാണു സ്വർണം കൊണ്ടു വന്നതെന്നോ ആരിലേക്കാണ് എത്തിയതെന്നോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രാജ്യത്തിന്റെ സാന്പത്തിക ഭദ്രത തകർക്കുന്ന തെറ്റു ചെയ്തവരും അതിനു നേതൃത്വം കൊടുത്തവരും കൈയും കെട്ടി മാറിയിരുന്നു ചിരിക്കുകയാണ്.
അവരെ കാണാനോ ചോദ്യം ചെയ്യാനോ ഈ പ്രബല അന്വേഷണ ഏജൻസിക്ക് എന്തുകൊണ്ടു സാധിച്ചില്ലെന്നു മുഖ്യമന്ത്രി ചോദിച്ചു. ഉന്നതകേന്ദ്രങ്ങളിൽ നിന്ന് തെറ്റായ ഇടപെടലുകൾ ഉണ്ടായി. രാഷ്ട്രീയകാര്യങ്ങൾക്ക് സ്വർണക്കടത്തു കേസിനെ എങ്ങനെ ഉപയോഗിക്കാമെന്നാണ് അവർ ഇപ്പോൾ നോക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേസിൽ എതിർകക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതു തന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷണ ഏജൻസി വെളിപ്പെടുത്താൻ പാടില്ലെന്നു ഹൈക്കോടതി വിധിയുള്ളതുമാണ്. അതും ലംഘിച്ചാണ് കസ്റ്റംസിന്റെ നടപടി.
വിദേശകാര്യ സഹമന്ത്രിയായി വി. മുരളീധരൻ ചുമതലയേറ്റ ശേഷം എത്ര സ്വർണക്കടത്തു നടന്നു എന്നു മുഖ്യമന്ത്ര ചോദിച്ചു. നയതന്ത്ര ചാനലിലൂടെയല്ലേ കള്ളക്കടത്തു നടന്നത്. നയതന്ത്ര ബാഗിലാണു സ്വർണം കടത്തിയതെന്നു ധനമന്ത്രി പാർലമെന്റിൽ പറഞ്ഞപ്പോൾ അങ്ങനെയല്ലെന്ന് അതിനു ശേഷവും വിദേശകാര്യ സഹമന്ത്രി പറഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നു മുഖ്യമന്ത്രി ചോദിച്ചു.
സ്വർണക്കടത്തു കേസിന്റെ അന്വേഷണം മുന്നോട്ടു പോയപ്പോൾ തങ്ങൾക്കു വേണ്ടപ്പെട്ട ചിലർ കുടുങ്ങുമെന്നായി. അപ്പോൾ അന്വേഷണം വഴി തിരിച്ചു വിടുകയാണു ചെയ്തത്. ആരാണു സ്വർണം കൊണ്ടു വന്നതെന്നോ ആരിലേക്കാണ് എത്തിയതെന്നോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രാജ്യത്തിന്റെ സാന്പത്തിക ഭദ്രത തകർക്കുന്ന തെറ്റു ചെയ്തവരും അതിനു നേതൃത്വം കൊടുത്തവരും കൈയും കെട്ടി മാറിയിരുന്നു ചിരിക്കുകയാണ്.
അവരെ കാണാനോ ചോദ്യം ചെയ്യാനോ ഈ പ്രബല അന്വേഷണ ഏജൻസിക്ക് എന്തുകൊണ്ടു സാധിച്ചില്ലെന്നു മുഖ്യമന്ത്രി ചോദിച്ചു. ഉന്നതകേന്ദ്രങ്ങളിൽ നിന്ന് തെറ്റായ ഇടപെടലുകൾ ഉണ്ടായി. രാഷ്ട്രീയകാര്യങ്ങൾക്ക് സ്വർണക്കടത്തു കേസിനെ എങ്ങനെ ഉപയോഗിക്കാമെന്നാണ് അവർ ഇപ്പോൾ നോക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.