+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പിൻ കുഴിയിൽ വീണ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരന്പര

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് ജയം കരസ്ഥമാക്കി ഇന്ത്യ. ജയത്തോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്‍റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി. ഇന്നിംഗ്സിനും 25 റണ്‍സ
സ്പിൻ കുഴിയിൽ വീണ് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം, പരന്പര
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് ജയം കരസ്ഥമാക്കി ഇന്ത്യ. ജയത്തോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്‍റെ ഫൈനലിന് ഇന്ത്യ യോഗ്യത നേടി. ഇന്നിംഗ്സിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ 3-1 ഇന്ത്യ പരന്പര സ്വന്തമാക്കി.

ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 135 റണ്‍സിൽ അവസാനിച്ചു. അക്സർ പട്ടേലിന്‍റെയും രവിചന്ദ്രൻ അശ്വിന്‍റെ മിന്നും പ്രകടമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്കോർ ഇന്ത്യ-365, ഇംഗ്ലണ്ട് 205 & 135

50 റണ്‍സ് നേടിയ ഡാനിയേൽ ലോറൻസ് ആണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ജോ റൂട്ട് 30 റണ്‍സ് നേടി. ഇന്ത്യയ്ക്കായി അക്സർ പട്ടേലും അശ്വിനും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നാം ഇന്നിംഗ്സിൽ 205 റണ്‍സ് മാത്രം നേടാനാണ് ഇംഗ്ലണ്ടിനായത്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനായി 55 റണ്‍സ് നേടിയ സ്റ്റോക്സാണ് ടോപ്പ് സ്കോറർ. ലോറൻസ് 46 റണ്‍സും നേടിയിരുന്നു.

ഋഷഭ് പന്തിന്‍റെ (101) സെഞ്ചുറിയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെ (96) അർധസെഞ്ചുറിയുടെയും കരുത്താണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 365 റണ്‍സ് നേടിയത്.

രണ്ട് ഇന്നിംഗ്സുകളിൽനിന്നായി അക്സർ പട്ടേൽ ഒൻപത് വിക്കറ്റും അശ്വിൻ എട്ട് വിക്കറ്റും നേടി.
More in Latest News :