തിരുവനന്തപുരം: കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ഉഭയകകക്ഷി ചർച്ച ധാരണയാകാതെ പിരിഞ്ഞു. കോട്ടയത്തെ സീറ്റു വിഭജനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അന്തിമ ധാരണയിൽ എത്താനാകാതെ വന്നതോടെയാണ് ചർച്ച എങ്ങുമെത്താതെ പിരിഞ്ഞത്. കോട്ടയത്ത് നാല് സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് പ്രതിനിധികൾ ഉറച്ചു നിന്നതാണ് ചർച്ച വഴിമുട്ടിയത്.
കേരള കോണ്‍ഗ്രസുമായി തർക്കങ്ങൾ ഇല്ലെന്നും ചർച്ച തുടരുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പിന്നീട് പറഞ്ഞു. ഏറ്റുമാനൂരും ചങ്ങനാശേരിയും തങ്ങൾക്കു വേണമെന്ന ഉറച്ച നിലപാടാണ് കേരള കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാൽ ഈ രണ്ടു സീറ്റുകളും വിട്ടു നൽകാനാകില്ലെന്നു കോണ്‍ഗ്രസും അറിയിച്ചു.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലൊന്നും ആവശ്യമാണെന്നു കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എന്നാൽ, കോട്ടയത്തിനു പുറത്തു ഒരു സീറ്റ് നൽകി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കുന്നത് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസുമായി തർക്കങ്ങൾ ഇല്ലെന്നും ചർച്ച തുടരുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പിന്നീട് പറഞ്ഞു. ഏറ്റുമാനൂരും ചങ്ങനാശേരിയും തങ്ങൾക്കു വേണമെന്ന ഉറച്ച നിലപാടാണ് കേരള കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാൽ ഈ രണ്ടു സീറ്റുകളും വിട്ടു നൽകാനാകില്ലെന്നു കോണ്‍ഗ്രസും അറിയിച്ചു.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലൊന്നും ആവശ്യമാണെന്നു കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എന്നാൽ, കോട്ടയത്തിനു പുറത്തു ഒരു സീറ്റ് നൽകി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കുന്നത് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.