തിരുവനന്തപുരം: രണ്ടു തവണ തുടർച്ചയായി തോറ്റവർക്കു നിയമനസഭാ സീറ്റു കൊടുക്കേണ്ടതില്ലെന്നു കോണ്ഗ്രസ് തെരഞ്ഞെടുപ്പു സമിതിയിൽ തീരുമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റവർക്കും നിയമസഭാ സീറ്റ് നൽകില്ല.
50 ശതമാനം സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കുമായി നീക്കിവയ്ക്കാനും ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പു സമിതി തീരുമാനിച്ചതായി അധ്യക്ഷൻ ഉമ്മൻ ചാണ്ടി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ തോറ്റവരെയാണ് ഒഴിവാക്കുന്നത്.
സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റുണ്ടാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. വിജയസാധ്യതയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയുടെ കരട് ശനിയാഴ്ച ചേരുന്ന തെരഞ്ഞെടുപ്പു സമിതിയിൽ അന്തിമ രൂപം നൽകും. തുടർന്ന് യുഡിഎഫിൽ ചർച്ച ചെയ്തു പ്രകടന പത്രിക രണ്ടു ദിവസത്തിനകം പുറത്തിറക്കും.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. തുടർ ചർച്ചകൾ ഡൽഹിയിലാകും നടക്കുകയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
50 ശതമാനം സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കുമായി നീക്കിവയ്ക്കാനും ഇന്നലെ ചേർന്ന തെരഞ്ഞെടുപ്പു സമിതി തീരുമാനിച്ചതായി അധ്യക്ഷൻ ഉമ്മൻ ചാണ്ടി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ തോറ്റവരെയാണ് ഒഴിവാക്കുന്നത്.
സിറ്റിംഗ് എംഎൽഎമാർക്കെല്ലാം സീറ്റുണ്ടാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. വിജയസാധ്യതയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയുടെ കരട് ശനിയാഴ്ച ചേരുന്ന തെരഞ്ഞെടുപ്പു സമിതിയിൽ അന്തിമ രൂപം നൽകും. തുടർന്ന് യുഡിഎഫിൽ ചർച്ച ചെയ്തു പ്രകടന പത്രിക രണ്ടു ദിവസത്തിനകം പുറത്തിറക്കും.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ശനിയാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. തുടർ ചർച്ചകൾ ഡൽഹിയിലാകും നടക്കുകയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.