തിരുവനന്തപുരം: 25–ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയൻ സംവിധായകൻ ബഹ്മാൻ തൗസിക്ക്. ദ നെയിംസ് ഓഫ് ദി ഫ്ലവേഴ്സ് ചിത്രത്തിലൂടെയാണ് തൗസി മികച്ച സംവിധായകനായത്. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സുവര്‍ണ ചകോരം അമേരിക്കൻ ചിത്രമായ ‘ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ് ഈസ് എ റിയാക്ഷൻ’ നാണ്. 15 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മലയാള ചലച്ചിത്രം മ്യൂസിക്കൽ ചെയർ സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ആൻഡ്രോയിഡ് കുഞ്ഞപ്പന് ലഭിച്ചു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.
സുവര്‍ണ ചകോരം അമേരിക്കൻ ചിത്രമായ ‘ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ് ഈസ് എ റിയാക്ഷൻ’ നാണ്. 15 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മലയാള ചലച്ചിത്രം മ്യൂസിക്കൽ ചെയർ സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ആൻഡ്രോയിഡ് കുഞ്ഞപ്പന് ലഭിച്ചു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.