തിരുവനന്തപുരം: ബംഗാളില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ബിജെപിയില്‍ പോയത് തിരക്ക് കാരണമാകും മുഖ്യമന്ത്രി കാണാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുച്ചേരിയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ പോയതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ സിപിഎം ഓഫീസുകൾ ബിജെപി ഓഫീസുകളായി മാറുന്നു. സിപിഎം എംഎൽമാർ ബിജെപിയിലേക്കു ചേക്കേറുന്നു. ബംഗാളിൽ അമിത്ഷായുടെ റാലിയിൽ വച്ചാണ് സിപിഎം നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്. ത്രിപുരയിലും ഇതാണ് സ്ഥിതി. എന്നിട്ടാണ് അദ്ദേഹം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ പോകുന്നതിനെ ഓർത്ത് വിലപിക്കുന്നത്.
രണ്ട് സീറ്റിൽ നിന്ന് ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് ബിജെപിയെ വളർത്തിയത് സിപിഎമ്മാണെന്നും രാജീവ് ഗാന്ധിക്കെതിരെ വാജ്പേയിയുമായും അഡ്വാനിയുമായും കൂട്ടുചേർന്ന് പ്രവർത്തിച്ചവരാണ് സിപിഎമ്മെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ബംഗാളിലെ സിപിഎം ഓഫീസുകൾ ബിജെപി ഓഫീസുകളായി മാറുന്നു. സിപിഎം എംഎൽമാർ ബിജെപിയിലേക്കു ചേക്കേറുന്നു. ബംഗാളിൽ അമിത്ഷായുടെ റാലിയിൽ വച്ചാണ് സിപിഎം നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്. ത്രിപുരയിലും ഇതാണ് സ്ഥിതി. എന്നിട്ടാണ് അദ്ദേഹം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ പോകുന്നതിനെ ഓർത്ത് വിലപിക്കുന്നത്.
രണ്ട് സീറ്റിൽ നിന്ന് ഇപ്പോൾ കാണുന്ന അവസ്ഥയിലേക്ക് ബിജെപിയെ വളർത്തിയത് സിപിഎമ്മാണെന്നും രാജീവ് ഗാന്ധിക്കെതിരെ വാജ്പേയിയുമായും അഡ്വാനിയുമായും കൂട്ടുചേർന്ന് പ്രവർത്തിച്ചവരാണ് സിപിഎമ്മെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.