കൊച്ചി: ലാവ്ലിന് കേസിലെ പരാതിക്കാരനായ ടി.പി. നന്ദകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം.
2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിനുശേഷം ഇഡിയുടെ ഇടപെടൽ. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ചശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.
2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിനുശേഷം ഇഡിയുടെ ഇടപെടൽ. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ചശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.