കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ ഇടതുപക്ഷവും കോൺഗ്രസും ധാരണയിലെത്തി. കോൺഗ്രസ് 92 സീറ്റിലും ഇടതുപാർട്ടികൾ 165 സീറ്റിലും മത്സരിക്കും. ഇന്ത്യൻ സെക്കുലർ ഫ്രണ്ട്(ഐഎസ്എഫ്) 37 മണ്ഡലങ്ങളിൽ ജനവധി തേടും.
എട്ട് ഘട്ടമായി 294 സീറ്റുകളിലേക്കാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ്, 10, 17, 22, 16, 29 തീയതികളിലാണ് മത്സരം നടക്കുന്നത്. മേയ് രണ്ടിന് വോട്ടെണ്ണൽ നടക്കും. ബിജെപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളാണ് ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും പ്രധാന എതിരാളികൾ.
എട്ട് ഘട്ടമായി 294 സീറ്റുകളിലേക്കാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ്, 10, 17, 22, 16, 29 തീയതികളിലാണ് മത്സരം നടക്കുന്നത്. മേയ് രണ്ടിന് വോട്ടെണ്ണൽ നടക്കും. ബിജെപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളാണ് ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും പ്രധാന എതിരാളികൾ.