ന്യൂഡൽഹി: മ്യാന്മറില് നിന്നും അതിര്‍ത്തി കടന്ന് മൂന്ന് പേര് ഇന്ത്യയിലെത്തി. പോലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട മൂന്നുപേരാണ് മിസോറാമിലെ സെര്ചിപ്പ് ജില്ലയിലെത്തിയത്. പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മ്യാന്മറില് നിന്നും ആളുകള്‍ ഇന്ത്യയിലെത്തുന്നത്.
മൂന്ന് പേർ മ്യാൻമറിന്റെ അതിർത്തിയിലുള്ള സെർച്ചിപ്പ് ജില്ലയിലേക്ക് ബുധനാഴ്ച പ്രവേശിച്ചതായി മിസോറം ആഭ്യന്തരമന്ത്രി ലാൽചാംലിയാന സ്ഥിരീകരിച്ചു. പോലീസുദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് അഭയാർത്ഥി പദവി നൽകുമെങ്കിലും സർക്കാരിന്റെ തീരുമാനം ഇതിനെതിരെയാണെങ്കിൽ അവരെ നാടുകടത്തും. മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി പ്രതിഷേധക്കാരെ പട്ടാളം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
മൂന്ന് പേർ മ്യാൻമറിന്റെ അതിർത്തിയിലുള്ള സെർച്ചിപ്പ് ജില്ലയിലേക്ക് ബുധനാഴ്ച പ്രവേശിച്ചതായി മിസോറം ആഭ്യന്തരമന്ത്രി ലാൽചാംലിയാന സ്ഥിരീകരിച്ചു. പോലീസുദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന ഇവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് അഭയാർത്ഥി പദവി നൽകുമെങ്കിലും സർക്കാരിന്റെ തീരുമാനം ഇതിനെതിരെയാണെങ്കിൽ അവരെ നാടുകടത്തും. മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി പ്രതിഷേധക്കാരെ പട്ടാളം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.