തിരുവനന്തപുരം: മന്ത്രിമാർക്ക് പിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മത്സരിക്കണ്ടെന്ന് സിപിഎം തീരുമാനം. രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച ആര്‍ക്കും സീറ്റ് നൽകെണ്ടെന്ന തീരുമാനത്തെ തുടർന്നാണ് ശ്രീരാമകൃഷ്ണനും സീറ്റ് നഷ്ടമായത്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ ആര്‍ക്കെങ്കിലും ഇളവ് വേണോ എന്ന കാര്യം വെള്ളിയാഴ്ച സംസ്ഥാന സമിതി തീരുമാനിക്കും.
മന്ത്രിമാരായ ഇ.പി.ജയരാജന്, എ.കെ.ബാലന്, ടി.എം.തോമസ് ഐസക്, ജി.സുധാകരന്, സി.രവീന്ദ്രനാഥ് എന്നിവരെയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽനിന്നും ഒഴിവാക്കിയത്. തരൂര്‍ സീറ്റില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീല സ്ഥാനാർഥിയാകുമെന്നാണ് സൂചന.
മന്ത്രിമാരായ ഇ.പി.ജയരാജന്, എ.കെ.ബാലന്, ടി.എം.തോമസ് ഐസക്, ജി.സുധാകരന്, സി.രവീന്ദ്രനാഥ് എന്നിവരെയാണ് ഇത്തവണ തെരഞ്ഞെടുപ്പിൽനിന്നും ഒഴിവാക്കിയത്. തരൂര്‍ സീറ്റില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീല സ്ഥാനാർഥിയാകുമെന്നാണ് സൂചന.