തിരുവനന്തപുരം: അക്രമം തടയാനുള്ള ചർച്ചകൾ രാഷ്ട്രീയ കൂട്ടുകെട്ടാകുന്നതെങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി നടത്തിയ ചർച്ചകൾ മനുഷ്യജീവൻ സംരക്ഷിക്കാനുള്ളതായിരുന്നു. തങ്ങളാരും തലയിൽ മുണ്ടിട്ട് ചർച്ചയ്ക്കുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസാണ് ആർഎസ്എസുമായി രഹസ്യ ചർച്ചയും ധാരണയും ഉണ്ടാക്കിയിട്ടുള്ളത്. അയോധ്യ ശിലാന്യാസുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആർഎസ്എസ് മേധാവിയും തമ്മിൽ രഹസ്യ ചർച്ച നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ശ്രീ എം സെക്യുലറായ സന്യാസിവര്യനാണെന്നാണ് താൻ മനസിലാക്കിയിരിക്കുന്നത്. അദ്ദേഹം വിഭാഗിയതയുടെ വക്താവല്ല. അതുകൊണ്ടാണ് അദ്ദേഹത്തോട് സഹകരിക്കാൻ തയാറായതെന്നും പിണറായി പറഞ്ഞു.
കോൺഗ്രസാണ് ആർഎസ്എസുമായി രഹസ്യ ചർച്ചയും ധാരണയും ഉണ്ടാക്കിയിട്ടുള്ളത്. അയോധ്യ ശിലാന്യാസുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ആർഎസ്എസ് മേധാവിയും തമ്മിൽ രഹസ്യ ചർച്ച നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ശ്രീ എം സെക്യുലറായ സന്യാസിവര്യനാണെന്നാണ് താൻ മനസിലാക്കിയിരിക്കുന്നത്. അദ്ദേഹം വിഭാഗിയതയുടെ വക്താവല്ല. അതുകൊണ്ടാണ് അദ്ദേഹത്തോട് സഹകരിക്കാൻ തയാറായതെന്നും പിണറായി പറഞ്ഞു.