കണ്ണൂർ: കണ്ണൂരിൽ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് സ്കൂൾ വിദ്യാർഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം. മുത്താറിപ്പീടികയിലെ ഓട്ടോ ഡ്രൈവർ ജിനീഷിനെയാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. പാനൂർ പോലീസാണ് ജിനീഷിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പത്താംക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയായ വിദ്യാർഥിനിക്കൊപ്പം നടന്നുവന്നതിനാണ് ഇയാൾ മർദിച്ചത്. സംഭവം പുറത്തായതിനെ തുടർന്ന് പാനൂർ സിഐയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
കൈകൊണ്ടുള്ള മർദനമായതിനാൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനാകില്ലെന്നാണ് പോലീസ് നിലപാട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പത്താംക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞ് സഹപാഠിയായ വിദ്യാർഥിനിക്കൊപ്പം നടന്നുവന്നതിനാണ് ഇയാൾ മർദിച്ചത്. സംഭവം പുറത്തായതിനെ തുടർന്ന് പാനൂർ സിഐയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
കൈകൊണ്ടുള്ള മർദനമായതിനാൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനാകില്ലെന്നാണ് പോലീസ് നിലപാട്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.