തിരുവനന്തപുരം: കേന്ദ്രവുമായി ഏറ്റുമുട്ടനൊരുങ്ങി സർക്കാർ. കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാക്കില്ല. പെരുമാറ്റച്ചട്ടം ഉള്ളതിനാൽ വിളിച്ചു വരുത്താനാക്കില്ലെന്ന് സർക്കാർ വാദം.
മൊഴിയെടുക്കലിന് ഹാജരാകാൻ നേരത്തെ ഇഡി, കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിംഗിനും നോട്ടീസ് നൽകിയിരുന്നു. വിക്രം ജിത് സിംഗ് ഇന്ന് രാവിലെ പത്തിന് ഹാജരാകണമെന്നും സിഇഒ കെ.എം. എബ്രഹാമിനോട് വെള്ളിയാഴ്ച ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ആക്സിസ് ബാങ്ക് ഹോൾസെയിൽ മേധാവിയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശനാണയപരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്.കേന്ദ്രാനുമതിയില്ലാതെ കിഫ്ബി(കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിനാണ് കിഫ്ബിക്കെതിരേ ഇഡി കേസെടുത്തത്.
ഫെമ നിയമം ലംഘിച്ചതിനാണു കേസ്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നെന്നു ബോധ്യപ്പെട്ട പശ്ചാത്തലത്തിൽ കേസെടുക്കുകയായിരുന്നു.
മസാല ബോണ്ട് വഴി 2,150 കോടി രൂപ സമാഹരിക്കുന്നതിനു സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം റിസര്‍വ് ബാങ്കിനോട് ഇഡി ആരാഞ്ഞിരുന്നു. ഇതു വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന വിവരവും അന്വേഷണപരിധിയില്‍ വരും. കിഫ്ബിക്കുവേണ്ടി മസാലബോണ്ടിൽ ആരെല്ലാം നിക്ഷേപിച്ചെന്ന വിവരങ്ങളും അന്വേഷിക്കും.
മൊഴിയെടുക്കലിന് ഹാജരാകാൻ നേരത്തെ ഇഡി, കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിംഗിനും നോട്ടീസ് നൽകിയിരുന്നു. വിക്രം ജിത് സിംഗ് ഇന്ന് രാവിലെ പത്തിന് ഹാജരാകണമെന്നും സിഇഒ കെ.എം. എബ്രഹാമിനോട് വെള്ളിയാഴ്ച ഹാജരാകണമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ആക്സിസ് ബാങ്ക് ഹോൾസെയിൽ മേധാവിയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശനാണയപരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്നാരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്.കേന്ദ്രാനുമതിയില്ലാതെ കിഫ്ബി(കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിനാണ് കിഫ്ബിക്കെതിരേ ഇഡി കേസെടുത്തത്.
ഫെമ നിയമം ലംഘിച്ചതിനാണു കേസ്. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നെന്നു ബോധ്യപ്പെട്ട പശ്ചാത്തലത്തിൽ കേസെടുക്കുകയായിരുന്നു.
മസാല ബോണ്ട് വഴി 2,150 കോടി രൂപ സമാഹരിക്കുന്നതിനു സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം റിസര്‍വ് ബാങ്കിനോട് ഇഡി ആരാഞ്ഞിരുന്നു. ഇതു വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്ന വിവരവും അന്വേഷണപരിധിയില്‍ വരും. കിഫ്ബിക്കുവേണ്ടി മസാലബോണ്ടിൽ ആരെല്ലാം നിക്ഷേപിച്ചെന്ന വിവരങ്ങളും അന്വേഷിക്കും.