സ്റ്റോക്ക്ഹോം: തെക്കൻ സ്വീഡനിൽ കത്തിയാക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. 20 വയസുകാരനാണ് അക്രമിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാത്രിയോടെ വെറ്റ്ലാൻഡ മേഖലയിലാണ് അക്രമി കത്തിയുമായി എത്തി ആക്രമണം നടത്തിയത്. നിരവധി ആളുകളെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. സംഭവത്തെ ഭീകരാക്രമണത്തിൽ ഉൾപ്പെടുത്തി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
സംഭവത്തെ സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെൻ അപലപിച്ചു. ആക്രമണത്തെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും വ്യക്തമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബുധനാഴ്ച രാത്രിയോടെ വെറ്റ്ലാൻഡ മേഖലയിലാണ് അക്രമി കത്തിയുമായി എത്തി ആക്രമണം നടത്തിയത്. നിരവധി ആളുകളെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തി. സംഭവത്തെ ഭീകരാക്രമണത്തിൽ ഉൾപ്പെടുത്തി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
സംഭവത്തെ സ്വീഡൻ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വെൻ അപലപിച്ചു. ആക്രമണത്തെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും വ്യക്തമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.