വാഷിംഗ്ടൺ ഡിസി: ടെക്സസ് സംസ്ഥാനത്ത് മാസ്ക് നിർബന്ധമായും ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്ത് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
മാസ്ക് മാന്‍ഡേറ്റ് നീക്കം ചെയ്തതിനു പുറമേ ടെക്സസിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതിയും ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.
ഇതോടെ മാസ്ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ പതിമൂന്നാമത് സംസ്ഥാനമായി ടെക്സസ്. ഉത്തരവ് മാര്‍ച്ച് 10 മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ടെക്സസിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തെ 5.7 മില്യൺ പേര്‍ക്ക് കോവിഡ് വാക്സിന് ലഭിച്ചുവെന്നതും മാസ്ക് മാന്‍ഡേറ്റ് ഒഴിവാക്കാന്‍ കാരണമായെന്നാണ് വിവരം.
മാസ്ക് മാന്‍ഡേറ്റ് നീക്കം ചെയ്തതിനു പുറമേ ടെക്സസിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതിയും ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.
ഇതോടെ മാസ്ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ പതിമൂന്നാമത് സംസ്ഥാനമായി ടെക്സസ്. ഉത്തരവ് മാര്‍ച്ച് 10 മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ഗവര്‍ണര്‍ അറിയിച്ചു.
ടെക്സസിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തെ 5.7 മില്യൺ പേര്‍ക്ക് കോവിഡ് വാക്സിന് ലഭിച്ചുവെന്നതും മാസ്ക് മാന്‍ഡേറ്റ് ഒഴിവാക്കാന്‍ കാരണമായെന്നാണ് വിവരം.