കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യബോർഡുകൾ നീക്കം ചെയ്യണമെന്ന് ബംഗാളിലെ പെട്രോൾ പമ്പ് ഉടമകളോട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് ബുധനാഴ്ച നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യബോർഡുകളാണ് പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബോർഡുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ (എംസിസി) ലംഘനമാണെന്ന് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ (സിഇഒ) ഉദ്യോഗസ്ഥൻ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യബോർഡുകളാണ് പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം ബോർഡുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ (എംസിസി) ലംഘനമാണെന്ന് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ (സിഇഒ) ഉദ്യോഗസ്ഥൻ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.