ന്യൂഡൽഹി: ആശുപത്രികളിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള സമയപരിധി ഒഴിവാക്കി. ഞായാറാഴ്ചകളിൽ ഉൾപ്പടെ എല്ലാ ദിവസവും കോവിഡ് വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു.
കോവിഡ് വാക്സിൻ വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ നടപടികളുടെ ഭാഗമായാണ് ആശുപത്രികളിൽ വാക്സിൻ വിതരണത്തിനുള്ള സമയപരിധി എടുത്തു മാറ്റിയത്. ആഴ്ചയിൽ എല്ലാ ദിവസവും ആശുപത്രികൾ വഴി വാക്സിൻ ലഭിക്കുമെന്നാണ് ഹർഷ് വർദ്ധൻ അറിയിച്ചത്.
ആശുപത്രികൾക്ക് സൗകര്യ പ്രദമായ എത് സമയവും വാക്സിൻ നൽകാൻ വേണ്ടി തിരഞ്ഞെടുക്കാമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുകളുമായി ചേർന്ന് സമയക്രമത്തിൽ തീരുമാനം എടുക്കാം. ദിവസത്തിൽ ഏതു നേരത്തും സൗകര്യം അനുസരിച്ചു ജനങ്ങൾക്കു വാക്സിനെടുക്കാം. ജനങ്ങളുടെ ആരോഗ്യത്തെയും സമയത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്ല ബോധ്യമുണ്ടെന്നും ഹർഷവർധൻ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് വാക്സിൻ വിതരണത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ നടപടികളുടെ ഭാഗമായാണ് ആശുപത്രികളിൽ വാക്സിൻ വിതരണത്തിനുള്ള സമയപരിധി എടുത്തു മാറ്റിയത്. ആഴ്ചയിൽ എല്ലാ ദിവസവും ആശുപത്രികൾ വഴി വാക്സിൻ ലഭിക്കുമെന്നാണ് ഹർഷ് വർദ്ധൻ അറിയിച്ചത്.
ആശുപത്രികൾക്ക് സൗകര്യ പ്രദമായ എത് സമയവും വാക്സിൻ നൽകാൻ വേണ്ടി തിരഞ്ഞെടുക്കാമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുകളുമായി ചേർന്ന് സമയക്രമത്തിൽ തീരുമാനം എടുക്കാം. ദിവസത്തിൽ ഏതു നേരത്തും സൗകര്യം അനുസരിച്ചു ജനങ്ങൾക്കു വാക്സിനെടുക്കാം. ജനങ്ങളുടെ ആരോഗ്യത്തെയും സമയത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്ല ബോധ്യമുണ്ടെന്നും ഹർഷവർധൻ ട്വിറ്ററിൽ കുറിച്ചു.