ന്യൂഡൽഹി: ഇന്ദിരാഗാന്ധി സർക്കാർ രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാന്പത്തിക ശാസ്ത്രജ്ഞൻ കൗശിക് ബസുവുമായുള്ള സംഭാഷണത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ.
അടിയന്തരാവസ്ഥ ഒരു തെറ്റാണെന്ന് താൻ കരുതുന്നു. തീർച്ചയായും അതൊരു തെറ്റായ നടപടിയായിരുന്നു. തന്റെ മുത്തശ്ശിയും(ഇന്ദിരാനാഗാന്ധി) അത് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ ഭരണഘടനാപരമായ അടിത്തറ പിടിച്ചെടുക്കാൻ കോണ്ഗ്രസ് ശ്രമിച്ചിട്ടില്ല.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു അടിയന്തരവാസ്ഥയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ആർഎസ്എസ് ഇന്ന് എന്താണ് ചെയ്യുന്നത്. അവർ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കുകയാണ്. ബിജെപിയെ തോൽപ്പിച്ചാൽ പോലും ഭരണഘടനാ സ്ഥാപനങ്ങളിലെ ആർഎസ്എസ് സ്വാധീനത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അടിയന്തരാവസ്ഥ ഒരു തെറ്റാണെന്ന് താൻ കരുതുന്നു. തീർച്ചയായും അതൊരു തെറ്റായ നടപടിയായിരുന്നു. തന്റെ മുത്തശ്ശിയും(ഇന്ദിരാനാഗാന്ധി) അത് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ത്യയുടെ ഭരണഘടനാപരമായ അടിത്തറ പിടിച്ചെടുക്കാൻ കോണ്ഗ്രസ് ശ്രമിച്ചിട്ടില്ല.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു അടിയന്തരവാസ്ഥയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ആർഎസ്എസ് ഇന്ന് എന്താണ് ചെയ്യുന്നത്. അവർ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കുകയാണ്. ബിജെപിയെ തോൽപ്പിച്ചാൽ പോലും ഭരണഘടനാ സ്ഥാപനങ്ങളിലെ ആർഎസ്എസ് സ്വാധീനത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.