ചെന്നൈ: തമിഴ്നാട് നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനിടെ നിർണായക തീരുമാനവുമായി ഡിഎംകെ. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാനാവില്ലെന്ന് ആവർത്തിച്ച് ഡിഎംകെ.
കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ല. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ കൂറ് മാറിയത് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെയുടെ നിർണായക തീരുമാനം. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാണ് ഡിഎംകെയുടെ പദ്ധതി. ഇതിന്റെ ഭാഗമായി 178 സീറ്റുകളിൽ മത്സരിക്കാനാണ് ഡിഎംകെയുടെ തീരുമാനം.
ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ വസതിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസ് എംഎൽഎമാരെ വിശ്വസിക്കാൻ ആശങ്കയുണ്ടെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.
കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ഭരണം സുരക്ഷിതമല്ല. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ കൂറ് മാറിയത് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെയുടെ നിർണായക തീരുമാനം. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാണ് ഡിഎംകെയുടെ പദ്ധതി. ഇതിന്റെ ഭാഗമായി 178 സീറ്റുകളിൽ മത്സരിക്കാനാണ് ഡിഎംകെയുടെ തീരുമാനം.
ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ വസതിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസ് എംഎൽഎമാരെ വിശ്വസിക്കാൻ ആശങ്കയുണ്ടെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.