തിരുവനന്തപുരം: ഇന്ധനവിലയും പാചകവാതക വിലയും റോക്കറ്റ് പോലെ കുതിച്ചുയരുന്പോൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസംഗരായി ജനങ്ങളെ മഹാദുരിതത്തിലേക്ക് തള്ളിവിട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിലവർധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും കണ്ണുംപൂട്ടിയിരിക്കുവാണെന്നും ഉമ്മൻ ചാണ്ടി വിമർശിച്ചു.
ലോക്ക്ഡൗണ്‍ തൊട്ടുള്ള ഒരു വർഷത്തിനിടയിൽ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപയാണ്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ കൂടിയത് 238 രൂപ. രാജ്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത വർധനവാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാർ വർധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സർക്കാർ സബ്സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. അസം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഇപ്പോൾ നികുതിയിളവു നൽകിയിട്ടുണ്ട്. ഇതു മാതൃകയാക്കാൻ മോദി സർക്കാരും പിണറായി സർക്കാരും മടിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ലോക്ക്ഡൗണ്‍ തൊട്ടുള്ള ഒരു വർഷത്തിനിടയിൽ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപയാണ്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ കൂടിയത് 238 രൂപ. രാജ്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത വർധനവാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാർ വർധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സർക്കാർ സബ്സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. അസം, രാജസ്ഥാൻ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ ഇപ്പോൾ നികുതിയിളവു നൽകിയിട്ടുണ്ട്. ഇതു മാതൃകയാക്കാൻ മോദി സർക്കാരും പിണറായി സർക്കാരും മടിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.