തിരൂർ: മലപ്പുറം ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാപ്പട്ടികയായി. നിലമ്പൂരിൽ പി.വി. അൻവർ വീണ്ടും സ്ഥാനാർഥിയാകുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. മണ്ഡലത്തിൽ പി.വി. അൻവറിനെ കാണാനില്ലെന്നതിനെച്ചൊല്ലി വിവാദങ്ങൾ ഉയർന്നു നിൽക്കവെയാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണൻ, തവനൂരിൽ കെ.ടി. ജലീൽ എന്നിവരെ വീണ്ടും സ്ഥാനാർഥികളാക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പെരിന്തൽമണ്ണയിൽ മുൻലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ പി മുഹമ്മദ് മുസ്തഫയാണ് എൽഡിഎഫിന്റെ പരിഗണനയിലുള്ളത്.
താനൂരിൽ വി അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി. ലില്ലീസും പരിഗണനയിലുണ്ട്. ഏറനാട് മുൻ ഫുട്ബോൾ താരം യു. ഷറഫലി മത്സരിച്ചേക്കും. മങ്കടയിൽ ടി.കെ. റഷീദലിയുടെ പേരാണ് ഉയർന്നുവന്നിരിക്കുന്നത്. വണ്ടൂരിൽ മിഥുന, ഇ.ഡി. ചന്ദ്രബാബു എന്നിവരുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണൻ, തവനൂരിൽ കെ.ടി. ജലീൽ എന്നിവരെ വീണ്ടും സ്ഥാനാർഥികളാക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പെരിന്തൽമണ്ണയിൽ മുൻലീഗ് നേതാവും മലപ്പുറം നഗരസഭ ചെയർമാനുമായ കെ പി മുഹമ്മദ് മുസ്തഫയാണ് എൽഡിഎഫിന്റെ പരിഗണനയിലുള്ളത്.
താനൂരിൽ വി അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി. ലില്ലീസും പരിഗണനയിലുണ്ട്. ഏറനാട് മുൻ ഫുട്ബോൾ താരം യു. ഷറഫലി മത്സരിച്ചേക്കും. മങ്കടയിൽ ടി.കെ. റഷീദലിയുടെ പേരാണ് ഉയർന്നുവന്നിരിക്കുന്നത്. വണ്ടൂരിൽ മിഥുന, ഇ.ഡി. ചന്ദ്രബാബു എന്നിവരുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.