കണ്ണൂർ: പാനൂരിൽ സ്കൂൾ വിദ്യാർഥിക്ക് നടുറോഡിൽ മർദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
പാനൂർ പോലീസിനോട് അന്വേഷണ റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിയെ ഡിവൈഎഫ്ഐ നേതാവും ഓട്ടോ ഡ്രൈവറുമായ ജിനീഷ് മർദിക്കുകയായിരുന്നു.
നടുറോഡില്‍ വച്ചാണ് സംഭവം നടന്നതെങ്കിലും ആരും പ്രശ്നത്തില്‍ ഇടപെട്ടില്ല. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയതിനാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.
പാനൂർ പോലീസിനോട് അന്വേഷണ റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥിയെ ഡിവൈഎഫ്ഐ നേതാവും ഓട്ടോ ഡ്രൈവറുമായ ജിനീഷ് മർദിക്കുകയായിരുന്നു.
നടുറോഡില്‍ വച്ചാണ് സംഭവം നടന്നതെങ്കിലും ആരും പ്രശ്നത്തില്‍ ഇടപെട്ടില്ല. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയതിനാണ് മര്‍ദനമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.