കോൽക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനും അമ്മയ്ക്കും ക്രൂരമര്‍ദനം. 24 പര്‍ഗാനാസിലെ ബിജെപിയുടെ കാര്യകര്‍ത്ത ഗോപാല്‍ മജുംദാര്‍, അമ്മ ശോവ മജുംദാര്‍ എന്നിവര്‍ക്കാണ് ക്രൂരമായി മര്‍ദനമേറ്റത്.
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഗോപാല്‍ മജുംദാര്‍ ആരോപിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ചെത്തിയ മൂന്ന് പേർ ഇരുവരെയും മർദിക്കുയായിരുന്നു.
തന്റെ കഴുത്തിനും മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റന്ന് ശോവ പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ് നീര് വന്ന ശോവയുടെയും ഗോപാലിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഗോപാല്‍ മജുംദാര്‍ ആരോപിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ചെത്തിയ മൂന്ന് പേർ ഇരുവരെയും മർദിക്കുയായിരുന്നു.
തന്റെ കഴുത്തിനും മുഖത്തും തലയ്ക്കും ഗുരുതര പരിക്കേറ്റന്ന് ശോവ പറഞ്ഞു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ് നീര് വന്ന ശോവയുടെയും ഗോപാലിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.