തിരുവനന്തപുരം: ബജറ്റ് അവതരണത്തിനായി ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിലെത്തി. രാവിലെ ഒൻപതിനാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത്.
നാലു മാസത്തേക്കുള്ളതല്ല, ഭരണ തുടർച്ച ലക്ഷ്യംവച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി സർക്കാരിന്റെ ആറാമത്തെയും ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. ഒരു വർഷം കൊണ്ടു നടപ്പാക്കേണ്ട പദ്ധതികളാണ് പ്രഖ്യാപിക്കുകയെങ്കിലും സർക്കാർ അധികാരമൊഴിയുന്നതിനാൽ നാല് മാസത്തെ ചെലവുകൾക്കാവശ്യമായ വോട്ട് ഓൺ അക്കൗണ്ടേ പാസാക്കൂ.
നാലു മാസത്തേക്കുള്ളതല്ല, ഭരണ തുടർച്ച ലക്ഷ്യംവച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി സർക്കാരിന്റെ ആറാമത്തെയും ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. ഒരു വർഷം കൊണ്ടു നടപ്പാക്കേണ്ട പദ്ധതികളാണ് പ്രഖ്യാപിക്കുകയെങ്കിലും സർക്കാർ അധികാരമൊഴിയുന്നതിനാൽ നാല് മാസത്തെ ചെലവുകൾക്കാവശ്യമായ വോട്ട് ഓൺ അക്കൗണ്ടേ പാസാക്കൂ.