മാഡ്രിഡ്: സ്പാനിഷ് സൂപ്പർകോപ്പ ഫുട്ബോളിൽ കരുത്തരായ റയൽ മാഡ്രിഡിനെ വീഴ്ത്തി അത്ലറ്റികോ ബിൽബാവോ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബിൽബാവോ റയലിനെ വീഴ്ത്തിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയാണ് ബിൽബാവോയുടെ എതിരാളികൾ. ആദ്യപകുതിയിൽ റൗൾ ഗാർസിയ നേടിയ ഇരട്ട ഗോളുകളാണ് ബിൽബാവോയ്ക്കു ജയമൊരുക്കിയത്. ഒരു ഗോൾ പെനാൽറ്റിയിൽനിന്നായിരുന്നു.
റയലിനായി കരിം ബെൻസേമ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും രണ്ടാമതൊന്ന് വീഴാതെ ബിൽബാവോ അവസാന വിസിൽവരെ പ്രതിരോധിച്ചു. കഴിഞ്ഞ ആഴ്ച ലാലിഗയിൽ 3-2 ന് ബാഴ്സയേയും ബിൽബാവോ പരാജയപ്പെടുത്തിയിരുന്നു.
റയൽ സോസിഡാഡിനെ പെനൽറ്റി ഷൂട്ടൗട്ടിലൂടെ 3-2നു കീഴടക്കിയാണ് ബാഴ്സ ഫൈനലിൽ പ്രവേശിച്ചത്. പരിക്കിന്റെ പേരിൽ സൂപ്പർ താരം ലയണൽ മെ സിയെ ബാഴ്സ ഇറക്കിയിരുന്നില്ല.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയാണ് ബിൽബാവോയുടെ എതിരാളികൾ. ആദ്യപകുതിയിൽ റൗൾ ഗാർസിയ നേടിയ ഇരട്ട ഗോളുകളാണ് ബിൽബാവോയ്ക്കു ജയമൊരുക്കിയത്. ഒരു ഗോൾ പെനാൽറ്റിയിൽനിന്നായിരുന്നു.
റയലിനായി കരിം ബെൻസേമ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും രണ്ടാമതൊന്ന് വീഴാതെ ബിൽബാവോ അവസാന വിസിൽവരെ പ്രതിരോധിച്ചു. കഴിഞ്ഞ ആഴ്ച ലാലിഗയിൽ 3-2 ന് ബാഴ്സയേയും ബിൽബാവോ പരാജയപ്പെടുത്തിയിരുന്നു.
റയൽ സോസിഡാഡിനെ പെനൽറ്റി ഷൂട്ടൗട്ടിലൂടെ 3-2നു കീഴടക്കിയാണ് ബാഴ്സ ഫൈനലിൽ പ്രവേശിച്ചത്. പരിക്കിന്റെ പേരിൽ സൂപ്പർ താരം ലയണൽ മെ സിയെ ബാഴ്സ ഇറക്കിയിരുന്നില്ല.