ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഓഫ് സ്പിന്നർ വാഷിംഗ്ടണ്‍ സുന്ദറും പേസർ ടി. നടരാജനും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറ, ആർ. അശ്വിൻ എന്നിവർക്ക് പകരക്കാരായാണ് ഇരുവരും ടീമിലെത്തിയത്.
ജയദേവ് ഉനദ്കട്ടിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇടംകൈയൻ പേസറാണ് തമിഴ്നാട് സ്വദേശിയായ നടരാജൻ. കഴിഞ്ഞ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ഹനുമ വിഹാരിയും പരിക്കുമൂലം പുറത്തായി. പരിക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും കളിക്കാനില്ല.
എന്നാൽ പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ നിലനിർത്തി. മധ്യനിരയിൽ മായങ്ക് അഗർവാളിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഹിത് ശർമ, ശുഭ്മാൻ ഗിൽ ഓപ്പണിംഗ് സഖ്യത്തിന് മാറ്റമില്ല.
ബുംറ പരിക്കേറ്റ് പുറത്തായതോടെ രണ്ട് ടെസ്റ്റ് പരിചയം മാത്രമുള്ള മുഹമ്മദ് സിറാജ് ആണ് ഇന്ത്യയുടെ സ്ട്രൈക്ക് ബൗളർ. സിഡ്നിയിൽ അരങ്ങേറിയ നവ്ദീപ് സൈനിയാണു മറ്റൊരു പേസർ. ടി. നടരാജനും വാഷിംഗ്ടണ്‍ സുന്ദറിനുമൊപ്പം ഷാർദുൾ ഠാക്കൂറും ടീമിലുണ്ട്. പരിചയസമ്പത്തില്ലാത്ത പേസ് സംഘ മാണ് ഗാബ ടെസ്റ്റിൽ ഇന്ത്യൻ ആക്രമണം നയിക്കുക.
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുൾ ഠാക്കൂർ, നവ്ദീപ് സൈനി, ടി. നടരാജൻ, മുഹമ്മദ് സിറാജ്.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ജയദേവ് ഉനദ്കട്ടിന് ശേഷം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇടംകൈയൻ പേസറാണ് തമിഴ്നാട് സ്വദേശിയായ നടരാജൻ. കഴിഞ്ഞ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ഹനുമ വിഹാരിയും പരിക്കുമൂലം പുറത്തായി. പരിക്കേറ്റ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും കളിക്കാനില്ല.
എന്നാൽ പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ നിലനിർത്തി. മധ്യനിരയിൽ മായങ്ക് അഗർവാളിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഹിത് ശർമ, ശുഭ്മാൻ ഗിൽ ഓപ്പണിംഗ് സഖ്യത്തിന് മാറ്റമില്ല.
ബുംറ പരിക്കേറ്റ് പുറത്തായതോടെ രണ്ട് ടെസ്റ്റ് പരിചയം മാത്രമുള്ള മുഹമ്മദ് സിറാജ് ആണ് ഇന്ത്യയുടെ സ്ട്രൈക്ക് ബൗളർ. സിഡ്നിയിൽ അരങ്ങേറിയ നവ്ദീപ് സൈനിയാണു മറ്റൊരു പേസർ. ടി. നടരാജനും വാഷിംഗ്ടണ്‍ സുന്ദറിനുമൊപ്പം ഷാർദുൾ ഠാക്കൂറും ടീമിലുണ്ട്. പരിചയസമ്പത്തില്ലാത്ത പേസ് സംഘ മാണ് ഗാബ ടെസ്റ്റിൽ ഇന്ത്യൻ ആക്രമണം നയിക്കുക.
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദർ, ഷാർദുൾ ഠാക്കൂർ, നവ്ദീപ് സൈനി, ടി. നടരാജൻ, മുഹമ്മദ് സിറാജ്.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.