ബംഗളൂരു: കർണാടക മന്ത്രിസഭാ വിപുലീകരണത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്ത്. സിഡി ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തവരെയും വലിയ പണം നൽകിയവരെയും മാത്രമേ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയുള്ളുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
അതേസമയം മന്ത്രിസഭാ വിപുലീകരണത്തിൽ പരാതിയുള്ളവർക്ക് പാർട്ടി നേതൃത്വത്തെ സമീപിക്കാമെന്നും മോശം കാര്യങ്ങൾ പറഞ്ഞ് പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തരുതെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു.
സിഡി ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത രണ്ടുപേരെ മന്ത്രിമാരാക്കുകയും ഒരാളെ രാഷ്ട്രീയ സെക്രട്ടറിയാക്കുകയും ചെയ്തുവെന്ന് മുതിർന്ന ബിജെപി നേതാവ് ബസനഗൗഡ ആർ പാട്ടീൽ പറഞ്ഞു.
അതേസമയം മന്ത്രിസഭാ വിപുലീകരണത്തിൽ പരാതിയുള്ളവർക്ക് പാർട്ടി നേതൃത്വത്തെ സമീപിക്കാമെന്നും മോശം കാര്യങ്ങൾ പറഞ്ഞ് പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തരുതെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു.
സിഡി ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത രണ്ടുപേരെ മന്ത്രിമാരാക്കുകയും ഒരാളെ രാഷ്ട്രീയ സെക്രട്ടറിയാക്കുകയും ചെയ്തുവെന്ന് മുതിർന്ന ബിജെപി നേതാവ് ബസനഗൗഡ ആർ പാട്ടീൽ പറഞ്ഞു.