കൊച്ചി: തൈപ്പറമ്പില്‍ ഷെഫീക്കിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പ്രാഥമിക നിഗമനം. സാമ്പത്തിക തട്ടിപ്പുകേസില്‍ പിടിയിലായ ഷെഫീക്ക് കഴിഞ്ഞ ദിവസമാണ് റിമാന്‍ഡില്‍ കഴിയവേ ആശുപത്രിയിൽ മരിച്ചത്.
തലയുടെ മുൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചുവെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പരിക്കുണ്ടാകാന്‍ കാരണം വീഴ്ച മൂലമാണോ മര്‍ദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്കൂളിന്റെ ക്വാറന്റൈന് സെന്ററിലായിരുന്നു പ്രതി റിമാന്‍ഡില്‍ കഴിഞ്ഞുവന്നത്. അപസ്മാര ബാധയെത്തുടര്‍ന്നു ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പോലീസ് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ ആരോപിച്ചു.
തലയുടെ മുൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചുവെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പരിക്കുണ്ടാകാന്‍ കാരണം വീഴ്ച മൂലമാണോ മര്‍ദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്കൂളിന്റെ ക്വാറന്റൈന് സെന്ററിലായിരുന്നു പ്രതി റിമാന്‍ഡില്‍ കഴിഞ്ഞുവന്നത്. അപസ്മാര ബാധയെത്തുടര്‍ന്നു ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പോലീസ് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ ആരോപിച്ചു.