തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. യുകെയിൽനിന്നും എത്തിയ മൂന്ന് പേർക്കാണ് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകിച്ചിരുന്നു. ഇതേ തുടർന്നു ഇവരുടെ സാന്പിൾ കൂടുതൽ പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ജനിതക മാറ്റം വന്ന കോവിഡാണെന്ന് കണ്ടെത്തിയത്.
കണ്ണൂരിൽ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ടയിൽ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ സംസ്ഥാനത്ത് ഒൻപത് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകിച്ചിരുന്നു. ഇതേ തുടർന്നു ഇവരുടെ സാന്പിൾ കൂടുതൽ പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ജനിതക മാറ്റം വന്ന കോവിഡാണെന്ന് കണ്ടെത്തിയത്.
കണ്ണൂരിൽ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ടയിൽ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്മാരാണ്. ഇതോടെ സംസ്ഥാനത്ത് ഒൻപത് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.