ഉജ്ജയ്ൻ: ഗാന്ധിയെ വെടിവച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സേ രാജ്യസ്നേഹി തന്നെയെന്ന് ആവർത്തിച്ചു ബിജെപി എംപിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിംഗ് ഠാക്കൂർ.
രാജ്യസ്നേഹികളെ അപമാനിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനു പണ്ടേയുള്ളതാണ്. അവരെ കാവി തീവ്രവാദികൾ എന്നു വിളിക്കുന്നു. ഇതിനെക്കാൾ മോശമായ പ്രസ്താവന കേട്ടിട്ടില്ല എന്നാണു പ്രജ്ഞാസിംഗിന്റെ പരാമർശം. എബിവിപി (അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്ത്) പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാദ പരാമർശം നടത്തിയത്.
രാജ്യത്തെ ആദ്യ തീവ്രവാദിയാണ് നാഥുറാം ഗോഡ്സെയെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. ഇതിനു മറുപടി നൽകവെയാണു പ്രജ്ഞയുടെ പരാമർശം.
നേരത്തേ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോഡ്സെയെ പ്രജ്ഞാസിംഗ് ദേശസ്നേഹിയെന്നു വിളിച്ചതു വിവാദമായിരുന്നു. ഇതേതുടർന്ന് ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയും പ്രജ്ഞാസിംഗ് പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.
രാജ്യസ്നേഹികളെ അപമാനിക്കുന്ന സ്വഭാവം കോണ്‍ഗ്രസിനു പണ്ടേയുള്ളതാണ്. അവരെ കാവി തീവ്രവാദികൾ എന്നു വിളിക്കുന്നു. ഇതിനെക്കാൾ മോശമായ പ്രസ്താവന കേട്ടിട്ടില്ല എന്നാണു പ്രജ്ഞാസിംഗിന്റെ പരാമർശം. എബിവിപി (അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്ത്) പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിവാദ പരാമർശം നടത്തിയത്.
രാജ്യത്തെ ആദ്യ തീവ്രവാദിയാണ് നാഥുറാം ഗോഡ്സെയെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. ഇതിനു മറുപടി നൽകവെയാണു പ്രജ്ഞയുടെ പരാമർശം.
നേരത്തേ, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോഡ്സെയെ പ്രജ്ഞാസിംഗ് ദേശസ്നേഹിയെന്നു വിളിച്ചതു വിവാദമായിരുന്നു. ഇതേതുടർന്ന് ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയും പ്രജ്ഞാസിംഗ് പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.