കൊച്ചി: എണ്ണക്കപ്പലായ എൻറിക്ക ലെക്സിയിൽനിന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മത്സ്യത്തൊഴിലാളികൾ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നൽകി അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ചു ധാരണയായെന്നു വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു.
വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്ൈറൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ കുടുംബങ്ങൾക്കു നാലു കോടി വീതവും ബോട്ടുടമയ്ക്കു രണ്ടു കോടിയും നൽകാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഉൾപ്പെടെ ധാരണയായെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഇതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാരും ഇറ്റാലിയൻ എംബസിയുമായിട്ടായിരുന്നു ചർച്ച. കേരള സർക്കാർ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാൽ 10 കോടിയെ നൽകാനാകൂവെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിനു തുടർച്ചയായിട്ടായിരുന്നു ഈ നീക്കം.
ഇന്ത്യൻ സമുദ്രാതിർത്തിയിലെ കടൽക്കൊള്ളക്കാരിൽനിന്ന് ഇറ്റാലിയൻ ചരക്കുകപ്പലിനെ സംരക്ഷിക്കാനാണു നാവികർ വെടിയുതിർത്തതെന്നായിരുന്നു ട്രൈബ്യൂണലിൽ ഇറ്റലിയുടെ വാദം. നിർഭാഗ്യവശാൽ വെടിയേറ്റതു രണ്ടു മത്സ്യത്തൊഴിലാളികൾക്കാണ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വെടിവയ്പെന്ന വാദം തത്വത്തിൽ ട്രൈബ്യൂണൽ ശരിവയ്ക്കുകയും ചെയ്തു.
2012 ഫെബ്രുവരി 15-നു വൈകുന്നേരം നാലരയ്ക്ക് സെയ്ന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിനുനേരെ സമുദ്രാതിർത്തിക്ക് 20.5 നോട്ടിക്കൽ മൈൽ ദൂരത്തുനിന്നും എന്റിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽനിന്ന് 20 തവണ തുരുതുരാ വെടിയുതിർന്നതിനെ തുടർന്നാണു ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളിൽ ജെലിസ്റ്റിൻ (44), അജീഷ് പിങ്ക് (20) എന്നിവർ കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ബോട്ട് നീണ്ടകര തീരത്തേക്കെത്തുകയും ബോട്ടുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തി ചുമത്തി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, പോലീസും ഇന്ത്യൻ നാവികസേനയും നടത്തിയ തെരച്ചിലിലാണ് എന്റിക്ക ലെക്സി എന്നു പേരായ ഇറ്റാലിയൻ കപ്പലിൽനിന്നാണു വെടിവെച്ചതെന്നു തിരിച്ചറിഞ്ഞത്.
കേസന്വേഷണ ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായി ഇറ്റാലിയൻ കപ്പലിനെ കൊച്ചി തീരത്തെത്തിച്ചു. എണ്ണ ടാങ്കറിനു സുരക്ഷാഭടൻമാരായി ജോലി ചെയ്തിരുന്ന മാസിമിലിയാനോ ലെത്തോറെ എന്നും സൽവത്തോർ ഗിറോണി എന്നും പേരുള്ള രണ്ട് ഇറ്റാലിയൻ മിലിട്ടറി നാവികരാണു വെടിവെച്ചതെന്നും തിരിച്ചറിഞ്ഞു. കേരള പൊലീസ് പിന്നീടു രണ്ടു നാവികരേയും കേസിൽ പ്രതിചേർത്ത് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി രണ്ടുപേരേയും റിമാൻഡ് ചെയ്യുകയും ചെയ്തു.
പിന്നീട് എൻഐഎ കേസന്വേഷണം ഏറ്റെടുക്കുകയും ഏഴു മാസങ്ങൾകൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. നിരായുധരായ രണ്ടു മത്സ്യത്തൊഴിലാളികൾക്കുനേരെ നാവികർ തങ്ങളുടെ കൈവശമുണ്ടായിരുന്ന 5.56 എംഎം ഓട്ടോമാറ്റിക്ക് ബെറിറ്റ റൈഫിളിൽനിന്നും 20 തവണ വെടിവച്ചുവെന്നും വൈകിട്ട് നാലര മണിക്കു തെളിഞ്ഞ ചക്രവാളമായിരുന്നുവെന്നും എൻഐഎ കണ്ടെത്തി.
സുപ്രീംകോടതിയുടെ അനുമതിയോടെ വോട്ടു ചെയ്യാൻ ഇറ്റലിയിൽ പോയ പ്രതികൾ ഇനി ഇന്ത്യയിലേക്കു തിരികെ വരില്ലെന്ന് ഇറ്റലിയിലെ വിദേശ മന്ത്രാലയം 2013 മാർച്ചിൽ പ്രഖ്യാപിച്ചു. തുടർന്നു പ്രതികളും ഇറ്റാലിയൻ സർക്കാരും സുപ്രീംകോടതിയുടെ ശാസന ഏറ്റുവാങ്ങി. പ്രതികൾ ഇന്ത്യയിലേക്ക് തിരികെ വരുന്നതുവരെ ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡർ രാജ്യം വിടരുതെന്നുവരെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്ൈറൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ കുടുംബങ്ങൾക്കു നാലു കോടി വീതവും ബോട്ടുടമയ്ക്കു രണ്ടു കോടിയും നൽകാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഉൾപ്പെടെ ധാരണയായെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഇതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാരും ഇറ്റാലിയൻ എംബസിയുമായിട്ടായിരുന്നു ചർച്ച. കേരള സർക്കാർ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാൽ 10 കോടിയെ നൽകാനാകൂവെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിനു തുടർച്ചയായിട്ടായിരുന്നു ഈ നീക്കം.
ഇന്ത്യൻ സമുദ്രാതിർത്തിയിലെ കടൽക്കൊള്ളക്കാരിൽനിന്ന് ഇറ്റാലിയൻ ചരക്കുകപ്പലിനെ സംരക്ഷിക്കാനാണു നാവികർ വെടിയുതിർത്തതെന്നായിരുന്നു ട്രൈബ്യൂണലിൽ ഇറ്റലിയുടെ വാദം. നിർഭാഗ്യവശാൽ വെടിയേറ്റതു രണ്ടു മത്സ്യത്തൊഴിലാളികൾക്കാണ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല വെടിവയ്പെന്ന വാദം തത്വത്തിൽ ട്രൈബ്യൂണൽ ശരിവയ്ക്കുകയും ചെയ്തു.
2012 ഫെബ്രുവരി 15-നു വൈകുന്നേരം നാലരയ്ക്ക് സെയ്ന്റ് ആന്റണി എന്ന മത്സ്യബന്ധന ബോട്ടിനുനേരെ സമുദ്രാതിർത്തിക്ക് 20.5 നോട്ടിക്കൽ മൈൽ ദൂരത്തുനിന്നും എന്റിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിൽനിന്ന് 20 തവണ തുരുതുരാ വെടിയുതിർന്നതിനെ തുടർന്നാണു ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളിൽ ജെലിസ്റ്റിൻ (44), അജീഷ് പിങ്ക് (20) എന്നിവർ കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ബോട്ട് നീണ്ടകര തീരത്തേക്കെത്തുകയും ബോട്ടുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തി ചുമത്തി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന്, പോലീസും ഇന്ത്യൻ നാവികസേനയും നടത്തിയ തെരച്ചിലിലാണ് എന്റിക്ക ലെക്സി എന്നു പേരായ ഇറ്റാലിയൻ കപ്പലിൽനിന്നാണു വെടിവെച്ചതെന്നു തിരിച്ചറിഞ്ഞത്.
കേസന്വേഷണ ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായി ഇറ്റാലിയൻ കപ്പലിനെ കൊച്ചി തീരത്തെത്തിച്ചു. എണ്ണ ടാങ്കറിനു സുരക്ഷാഭടൻമാരായി ജോലി ചെയ്തിരുന്ന മാസിമിലിയാനോ ലെത്തോറെ എന്നും സൽവത്തോർ ഗിറോണി എന്നും പേരുള്ള രണ്ട് ഇറ്റാലിയൻ മിലിട്ടറി നാവികരാണു വെടിവെച്ചതെന്നും തിരിച്ചറിഞ്ഞു. കേരള പൊലീസ് പിന്നീടു രണ്ടു നാവികരേയും കേസിൽ പ്രതിചേർത്ത് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. കോടതി രണ്ടുപേരേയും റിമാൻഡ് ചെയ്യുകയും ചെയ്തു.
പിന്നീട് എൻഐഎ കേസന്വേഷണം ഏറ്റെടുക്കുകയും ഏഴു മാസങ്ങൾകൊണ്ട് അവസാനിപ്പിക്കുകയും ചെയ്തു. നിരായുധരായ രണ്ടു മത്സ്യത്തൊഴിലാളികൾക്കുനേരെ നാവികർ തങ്ങളുടെ കൈവശമുണ്ടായിരുന്ന 5.56 എംഎം ഓട്ടോമാറ്റിക്ക് ബെറിറ്റ റൈഫിളിൽനിന്നും 20 തവണ വെടിവച്ചുവെന്നും വൈകിട്ട് നാലര മണിക്കു തെളിഞ്ഞ ചക്രവാളമായിരുന്നുവെന്നും എൻഐഎ കണ്ടെത്തി.
സുപ്രീംകോടതിയുടെ അനുമതിയോടെ വോട്ടു ചെയ്യാൻ ഇറ്റലിയിൽ പോയ പ്രതികൾ ഇനി ഇന്ത്യയിലേക്കു തിരികെ വരില്ലെന്ന് ഇറ്റലിയിലെ വിദേശ മന്ത്രാലയം 2013 മാർച്ചിൽ പ്രഖ്യാപിച്ചു. തുടർന്നു പ്രതികളും ഇറ്റാലിയൻ സർക്കാരും സുപ്രീംകോടതിയുടെ ശാസന ഏറ്റുവാങ്ങി. പ്രതികൾ ഇന്ത്യയിലേക്ക് തിരികെ വരുന്നതുവരെ ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡർ രാജ്യം വിടരുതെന്നുവരെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.