ബംഗളൂരു: കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കാലികളുമായി ട്രക്കിൽ പോവുകയായിരുന്ന ആബിദ് അലിയാണ് അറസ്റ്റിലായത്. ചിക്ക്മംഗളൂരുവിൽവച്ചാണ് ഇയാൾ പിടിയിലായത്.
കാലികളെ അനധികൃതമായി കടത്തുകയായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ മാസം അഞ്ചിനാണ് കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നത്.
കർണാടക നിയമസഭ പാസാക്കിയ ബിൽ ഉപരിസഭ കടന്നിരുന്നില്ല. ഇതോടെ യെദിയൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്. നിയമം ലംഘിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
കാലികളെ അനധികൃതമായി കടത്തുകയായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ മാസം അഞ്ചിനാണ് കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നത്.
കർണാടക നിയമസഭ പാസാക്കിയ ബിൽ ഉപരിസഭ കടന്നിരുന്നില്ല. ഇതോടെ യെദിയൂരപ്പ സർക്കാർ ഓർഡിനൻസ് ഇറക്കിയാണ് നിയമം കൊണ്ടുവന്നത്. നിയമം ലംഘിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.