തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടികൾ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം വൈകിയേക്കും. ഒരു തവണ വിധി വന്ന കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി വേണം. ഈ സാഹചര്യത്തിലാണ് വിജ്ഞാപനം വൈകുന്നത്.
തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതിയെ സമീപിച്ചേക്കും. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് സര്ക്കാര് സിബിഐക്ക് വിട്ടത്.
അന്വേഷണം മുതൽ വിചാരണ വരെ സർക്കാരിന് ഏറെ പഴി കേൾക്കേണ്ടിവന്ന കേസാണ് ഒടുവിൽ സിബിഐക്ക് വിടാൻ തീരുമാനിച്ചത്. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കി പുനർവിചാരണ നടത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അന്വേഷണ സംഘത്തിനെതിരേയും വിചാരണക്കോടതിക്കെതിരേയും രൂക്ഷവിമർശനം നടത്തിയാണ് പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിൽ പോലീസിനെതിരേ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.
തുടരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതിയെ സമീപിച്ചേക്കും. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് സര്ക്കാര് സിബിഐക്ക് വിട്ടത്.
അന്വേഷണം മുതൽ വിചാരണ വരെ സർക്കാരിന് ഏറെ പഴി കേൾക്കേണ്ടിവന്ന കേസാണ് ഒടുവിൽ സിബിഐക്ക് വിടാൻ തീരുമാനിച്ചത്. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കി പുനർവിചാരണ നടത്താൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അന്വേഷണ സംഘത്തിനെതിരേയും വിചാരണക്കോടതിക്കെതിരേയും രൂക്ഷവിമർശനം നടത്തിയാണ് പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിൽ പോലീസിനെതിരേ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.