കോന്നി: സിപിഎം മുൻ പ്രാദേശിക നേതാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുൻ ലോക്കൽ സെക്രട്ടറിയും റീജിയണൽ സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന ഓമനകുട്ടൻ (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
റീജിയണൽ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിയിലെ ചില നേതാക്കളുമായി അകന്നു നിന്നിരുന്ന ഓമനക്കുട്ടനെ ബാങ്കിലെ താത്കാലിക ജോലിയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു. പഞ്ചായത്ത് തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സ്ഥാനാർഥിയുടെ പരാജയത്തിന് ഓമനക്കുട്ടൻ കാരണമായെന്ന ആരോപണവും ഉയർന്നിരുന്നു.
ചിലർ നിരന്തരം ഭീഷണി ഉയർത്തിയിരുന്നതായി ബന്ധുക്കളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഓമനക്കുട്ടനെ ചിലർ അടുത്ത കാലത്ത് മർദിച്ചതായി ഭാര്യ രാധ മാധ്യമങ്ങളോടു വെളിപ്പെടുത്തി. തെരെഞ്ഞെടുപ്പിനെത്തുടർന്ന് വലിയ തർക്കങ്ങൾ രൂപപ്പെട്ടിട്ടുള്ള സിപിഎമ്മിനു ഓമനക്കുട്ടന്റെ മരണവും വലിയ തലവേദനയാവും. കോന്നി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
റീജിയണൽ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിയിലെ ചില നേതാക്കളുമായി അകന്നു നിന്നിരുന്ന ഓമനക്കുട്ടനെ ബാങ്കിലെ താത്കാലിക ജോലിയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു. പഞ്ചായത്ത് തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സ്ഥാനാർഥിയുടെ പരാജയത്തിന് ഓമനക്കുട്ടൻ കാരണമായെന്ന ആരോപണവും ഉയർന്നിരുന്നു.
ചിലർ നിരന്തരം ഭീഷണി ഉയർത്തിയിരുന്നതായി ബന്ധുക്കളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഓമനക്കുട്ടനെ ചിലർ അടുത്ത കാലത്ത് മർദിച്ചതായി ഭാര്യ രാധ മാധ്യമങ്ങളോടു വെളിപ്പെടുത്തി. തെരെഞ്ഞെടുപ്പിനെത്തുടർന്ന് വലിയ തർക്കങ്ങൾ രൂപപ്പെട്ടിട്ടുള്ള സിപിഎമ്മിനു ഓമനക്കുട്ടന്റെ മരണവും വലിയ തലവേദനയാവും. കോന്നി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.