+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ റിപ്പോർട്ട് തേടി. മുൻ ശിശുക്ഷേമ സമിതിക്ക് വീഴ്ച
ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
കണ്ണൂർ: ദത്തെടുത്ത പെൺകുട്ടിയെ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ റിപ്പോർട്ട് തേടി. മുൻ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും.

കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.സംഭവത്തിൽ മുൻശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമസമിതി ഇയാൾക്ക് പെൺകുട്ടിയെ കൈമാറിയതെന്നാണ് വിവരം.

രണ്ടു പ്രാവശ്യം വിവാഹിതനായതും ഈ ബന്ധത്തിൽ കുട്ടികളുള്ള വിവരം മറച്ചുവച്ചുമാണ് സി.ജി. ശശികുമാർ കൂത്തുപറമ്പിൽ താമസിച്ചത്. വിമുക്ത ഭടനാണെന്നായിരുന്നു ഇയാൾ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. 2017ലാണ് ഇയാൾ പെൺകുട്ടിയെ ദത്തെടുത്തതും പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതും. പെൺകുട്ടിയുടെ സഹോദരിയാണ് പീഡനവിവരം പുറത്തുവിടുന്നത്.
More in Latest News :