തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി നിയമന വിവാദത്തിൽ ചെയർമാൻ കമൽ കൂടുതൽ വെട്ടിൽ. അക്കാദമിയുടെ സെക്രട്ടറി അജോയ് ചന്ദ്രന്റെ അറിവോടെയല്ല കമൽ മന്ത്രിക്ക് കത്തെഴുതിയത്.
അക്കാദമിയിലെ നിയമനമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ജനറൽ കൗൺസിലോ എക്സിക്യൂട്ടീവ് ബോർഡോ ചേർന്നാണ്. ഇതൊന്നുമില്ലാതെയാണ് ചെയർമാൻ ഇടത് അനുഭാവികളായ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിക്ക് കത്ത് നൽകിയത്.
കമലിന്റെ കത്ത് വന്നതിന് ശേഷം മന്ത്രിയുടെ ഓഫീസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി സംഭവം അറിയുന്നത്. തുടർന്ന് ഈ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി സർക്കാരിന് കത്ത് നൽകുകയായിരുന്നു. തുടർന്നാണ് കമലിന്റെ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് മന്ത്രി മറുപടി നൽകിയത്.
അക്കാദമിയിലെ നിയമനമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ജനറൽ കൗൺസിലോ എക്സിക്യൂട്ടീവ് ബോർഡോ ചേർന്നാണ്. ഇതൊന്നുമില്ലാതെയാണ് ചെയർമാൻ ഇടത് അനുഭാവികളായ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിക്ക് കത്ത് നൽകിയത്.
കമലിന്റെ കത്ത് വന്നതിന് ശേഷം മന്ത്രിയുടെ ഓഫീസ് അക്കാദമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി സംഭവം അറിയുന്നത്. തുടർന്ന് ഈ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി സർക്കാരിന് കത്ത് നൽകുകയായിരുന്നു. തുടർന്നാണ് കമലിന്റെ ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് മന്ത്രി മറുപടി നൽകിയത്.