തിരുവനന്തപുരം: കോവിഡിനെത്തുടര്‍ന്ന് ഒമ്പതു മാസമായി അടച്ചിട്ടിരുന്ന തിയറ്ററുകളില്‍ ഇന്നു പ്രദര്‍ശനം ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അണുവിമുക്തമാക്കിയശേഷമാണു തിയറ്ററുകൾ തുറക്കുന്നത്.
രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതലുണ്ടാകും. ഇതിന്റെ ഭാഗമായി ഒന്നിട വിട്ട സീറ്റുകളിലാകും ആളുകളെ ഇരുത്തുക. ഈ രീതിയിലായിരിക്കും ടിക്കറ്റുകളും നല്‍കുന്നത്. കൂടാതെ ഓരോ ഷോ കഴിയുമ്പോഴും അണുനശീകരണം നടത്തും. തെര്‍മല്‍ സ്കാനർ, സാനിറ്റൈസര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
തിയറ്ററിലെത്തുന്നവര്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്നു നിര്‍ബന്ധമായും പരിശോധിക്കും. അതോടൊപ്പം തിയറ്ററുകളില്‍ കൂട്ടംകൂടാനും അനുവദിക്കില്ല.
ആദ്യഘട്ടത്തില്‍ ദിവസേന മൂന്നു ഷോയാകും ഉണ്ടാവുക. വരും ദിവസങ്ങളില്‍ ഇതു വര്‍ധിപ്പിച്ചേക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. അതേസമയം, ഏറ്റവുമധികം ആളുകളെത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാത്തത് തിയറ്റര്‍ മേഖലയെ സാമ്പത്തികമായി ബാധിക്കുമെന്നു സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി ഷാജി വിശ്വനാഥ് പറഞ്ഞു.
വിജയ് നായകനായ മാസ്റ്റർ ആണു റിലീസിംഗ് ഷോ . ഇളവുകളെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടമകള്‍ക്കു വന്‍ ബാധ്യതയാകുമെന്ന വിലയിരുത്തലില്‍ തിയറ്ററുകള്‍ തുറന്നിരുന്നില്ല.
രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതലുണ്ടാകും. ഇതിന്റെ ഭാഗമായി ഒന്നിട വിട്ട സീറ്റുകളിലാകും ആളുകളെ ഇരുത്തുക. ഈ രീതിയിലായിരിക്കും ടിക്കറ്റുകളും നല്‍കുന്നത്. കൂടാതെ ഓരോ ഷോ കഴിയുമ്പോഴും അണുനശീകരണം നടത്തും. തെര്‍മല്‍ സ്കാനർ, സാനിറ്റൈസര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
തിയറ്ററിലെത്തുന്നവര്‍ മാസ്ക് ധരിച്ചിട്ടുണ്ടോയെന്നു നിര്‍ബന്ധമായും പരിശോധിക്കും. അതോടൊപ്പം തിയറ്ററുകളില്‍ കൂട്ടംകൂടാനും അനുവദിക്കില്ല.
ആദ്യഘട്ടത്തില്‍ ദിവസേന മൂന്നു ഷോയാകും ഉണ്ടാവുക. വരും ദിവസങ്ങളില്‍ ഇതു വര്‍ധിപ്പിച്ചേക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. അതേസമയം, ഏറ്റവുമധികം ആളുകളെത്തുന്ന സെക്കന്‍ഡ് ഷോ ഇല്ലാത്തത് തിയറ്റര്‍ മേഖലയെ സാമ്പത്തികമായി ബാധിക്കുമെന്നു സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് സെക്രട്ടറി ഷാജി വിശ്വനാഥ് പറഞ്ഞു.
വിജയ് നായകനായ മാസ്റ്റർ ആണു റിലീസിംഗ് ഷോ . ഇളവുകളെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടമകള്‍ക്കു വന്‍ ബാധ്യതയാകുമെന്ന വിലയിരുത്തലില്‍ തിയറ്ററുകള്‍ തുറന്നിരുന്നില്ല.