ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ദേശീയ യൂത്ത് പാർലമെന്റ് ഫെസ്റ്റിവൽ വീഡിയോ കോണ്‍ഫറൻസ് മുഖേന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യുവജനങ്ങൾ രാഷ്ട്രീയത്തിലേക്കു വന്നില്ലെങ്കിൽ കുടുംബവാഴ്ചയുടെ വിഷം ജനാധിപത്യത്തെ മലിനപ്പെടുത്തുന്നതു തുടരുമെന്നും കുടുംബപ്പേരിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ജയിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുടുംബവാഴ്ചയുടെ രാഷ്ട്രീയം രാജ്യത്ത് ഇപ്പോഴും ബാക്കിനിൽക്കുന്നുണ്ടെന്നും കുടുംബത്തെ രക്ഷിക്കാനായി രാഷ്ട്രീയം കളിക്കുന്ന ചിലർ അവശേഷിക്കുന്നുണ്ടെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമാക്കി മോദി പറഞ്ഞു.
കുടുംബവാഴ്ചയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയത്തിലെത്തുന്നവർ തനിക്കും തന്റെ കുടുംബത്തിനുമാണു പ്രഥമ പരിഗണന നൽകുകയെന്നു കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ഇത്തരക്കാർക്ക് രാജ്യം ആദ്യം എന്ന കാഴ്ചപ്പാടില്ലെന്നും കൂട്ടിച്ചേർത്തു.
യുവജനങ്ങൾ രാഷ്ട്രീയത്തിലേക്കു വന്നില്ലെങ്കിൽ കുടുംബവാഴ്ചയുടെ വിഷം ജനാധിപത്യത്തെ മലിനപ്പെടുത്തുന്നതു തുടരുമെന്നും കുടുംബപ്പേരിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ജയിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുടുംബവാഴ്ചയുടെ രാഷ്ട്രീയം രാജ്യത്ത് ഇപ്പോഴും ബാക്കിനിൽക്കുന്നുണ്ടെന്നും കുടുംബത്തെ രക്ഷിക്കാനായി രാഷ്ട്രീയം കളിക്കുന്ന ചിലർ അവശേഷിക്കുന്നുണ്ടെന്നും കോണ്‍ഗ്രസിനെ ലക്ഷ്യമാക്കി മോദി പറഞ്ഞു.
കുടുംബവാഴ്ചയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയത്തിലെത്തുന്നവർ തനിക്കും തന്റെ കുടുംബത്തിനുമാണു പ്രഥമ പരിഗണന നൽകുകയെന്നു കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ഇത്തരക്കാർക്ക് രാജ്യം ആദ്യം എന്ന കാഴ്ചപ്പാടില്ലെന്നും കൂട്ടിച്ചേർത്തു.