വയനാട്: ദിവസങ്ങളായി ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ ഒടുവിൽ കണ്ടെത്തി. വയനാട് കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെയാണ് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. രണ്ടു ദിവസമായി നാട്ടുകാരും വനപാലകരും ചേർന്ന് കടുവയ്ക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു.
കൊളവള്ളിയിലെ പാറകവലയിൽ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് കടുവയെ നിരീക്ഷിക്കുന്നുണ്ട്. കടുവയെ പിടിക്കാൻ രണ്ടിടത്ത് കെണിയൊരുക്കിയെങ്കിലും വിജയിച്ചിരുന്നില്ല.
നിരവധി വളർത്തുമൃഗങ്ങളെയും നാട്ടുകാരെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും കടുവ ആക്രമിച്ചിരുന്നു. ഇതോടെ നാട്ടുകാരോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു.
കൊളവള്ളിയിലെ പാറകവലയിൽ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് കടുവയെ നിരീക്ഷിക്കുന്നുണ്ട്. കടുവയെ പിടിക്കാൻ രണ്ടിടത്ത് കെണിയൊരുക്കിയെങ്കിലും വിജയിച്ചിരുന്നില്ല.
നിരവധി വളർത്തുമൃഗങ്ങളെയും നാട്ടുകാരെയും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും കടുവ ആക്രമിച്ചിരുന്നു. ഇതോടെ നാട്ടുകാരോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു.