തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ് സിബിഎ അന്വേഷിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെ പിണറായി സർക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞിരിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ മുന ഒടിഞ്ഞുകഴിഞ്ഞു. ദേശീയ ഏജൻസികൾക്കെതിരായി സമരം ചെയ്തതുപോലെ ഇനി ഹൈക്കോടതിക്കെതിരേയും സിപിഎം സമരം ചെയ്യുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. വിദേശ പണകൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചതു സർക്കാരിനു കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂടിവച്ച സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും. ലൈഫ് മിഷൻ സിഇഒക്കെതിരായ അന്വേഷണത്തിനു സർക്കാർ തടയിടാൻ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്കു വരുമെന്ന ഭയം കാരണമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ മുന ഒടിഞ്ഞുകഴിഞ്ഞു. ദേശീയ ഏജൻസികൾക്കെതിരായി സമരം ചെയ്തതുപോലെ ഇനി ഹൈക്കോടതിക്കെതിരേയും സിപിഎം സമരം ചെയ്യുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. വിദേശ പണകൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചതു സർക്കാരിനു കനത്ത തിരിച്ചടിയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂടിവച്ച സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും. ലൈഫ് മിഷൻ സിഇഒക്കെതിരായ അന്വേഷണത്തിനു സർക്കാർ തടയിടാൻ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്കു വരുമെന്ന ഭയം കാരണമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.