തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിനുള്ള മറുപടിയാണ് കോടതിയിൽനിന്ന് ഉണ്ടായതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിജിലൻസ് അന്വേഷണം അടിയന്തരമായി റദ്ദാക്കി സിബിഐ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ്. സ്വർണക്കടത്തിനും അധോലോക മാഫിയകൾക്കും സൗകര്യം ഒരുക്കാനുള്ള പദ്ധതിയായി അധികാരത്തെ മാറ്റുകയാണെന്നും ചെന്നിത്തല വിമർശിച്ചു.
വിജിലൻസ് അന്വേഷണം അടിയന്തരമായി റദ്ദാക്കി സിബിഐ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ്. സ്വർണക്കടത്തിനും അധോലോക മാഫിയകൾക്കും സൗകര്യം ഒരുക്കാനുള്ള പദ്ധതിയായി അധികാരത്തെ മാറ്റുകയാണെന്നും ചെന്നിത്തല വിമർശിച്ചു.