പാലക്കാട്: ഭാര്യയുടെ ദേഹത്തു പെട്രോൾ ഒഴിച്ചു കൊല്ലാൻ ശ്രമിച്ചശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി. മലന്പുഴ തെക്കേമലന്പുഴ സ്വദേശി ബാബുരാജ് (48) ആണ് ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച രാവിലെ 11.30ന് ഒലവക്കോടാണു സംഭവം. ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന മലന്പുഴ സ്വദേശി സരിതയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
സരിത പഠിക്കുന്ന ബ്യൂട്ടിഷ്യൻ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസിൽ കയറി. തുടർന്നു കൈയിൽ കരുതിയ പെട്രോൾ സരിതയുടെ ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്താനായി ലൈറ്റർ കത്തിച്ചു. ഇതോടെ ക്ലാസിലുണ്ടായിരുന്നവർ ഇയാളെ തടഞ്ഞു. അതിനിടെ യുവതി ഓടിമാറി.
അതിക്രമത്തിനുശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലന്പുഴ പോലീസിനു മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നമാണു കാരണമെന്നു പോലീസ് പറഞ്ഞു. ബാബുരാജിനെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ 11.30ന് ഒലവക്കോടാണു സംഭവം. ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന മലന്പുഴ സ്വദേശി സരിതയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
സരിത പഠിക്കുന്ന ബ്യൂട്ടിഷ്യൻ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസിൽ കയറി. തുടർന്നു കൈയിൽ കരുതിയ പെട്രോൾ സരിതയുടെ ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്താനായി ലൈറ്റർ കത്തിച്ചു. ഇതോടെ ക്ലാസിലുണ്ടായിരുന്നവർ ഇയാളെ തടഞ്ഞു. അതിനിടെ യുവതി ഓടിമാറി.
അതിക്രമത്തിനുശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലന്പുഴ പോലീസിനു മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നമാണു കാരണമെന്നു പോലീസ് പറഞ്ഞു. ബാബുരാജിനെതിരേ പോലീസ് വധശ്രമത്തിന് കേസെടുത്തു.