വയനാട്: കൊളവള്ളിയിൽ ജനങ്ങളെ ഭീതിയിലാക്കുകയും റേഞ്ച് ഓഫിസറെ ആക്രമിക്കുകയും ചെയ്ത കടുവയെ കണ്ടെത്താൻ വേറിട്ട ശ്രമവുമായി വനംവകുപ്പ്. കടുവയെ ആകർഷിക്കുന്നതിനായി പെണ്‍കടുവയുടെ മൂത്രം കൊണ്ടുവരാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്.
ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി മൈസുരു മൃഗശാലയിൽനിന്നു മൂത്രം എത്തിക്കും. ജനവാസ മേഖലയിൽ ഇറങ്ങിയത് ആണ്കടുവയാണെന്നാണു വിലയിരുത്തൽ. ഈ കടുവയെ ആകർഷിക്കുന്നതിനായി കെണിയുടെ സമീപം പെണ്‍കടുവയുടെ മൂത്രം തളിക്കും. ഇതിലൂടെ ഒളിച്ചിരിക്കുന്ന കടുവയെ ആകർഷിക്കാൻ കഴിയുമെന്നാണു വനംവകുപ്പ് കണക്കുകൂട്ടുന്നത്.
കൊളവള്ളിയിൽ ജനങ്ങളെ ഭീതിയിലാക്കുകയും റേഞ്ച് ഓഫിസറെ ആക്രമിക്കുകയും ചെയ്ത കടുവയെ കണ്ടെത്താൻ തിങ്കളാഴ്ചയും സാധിച്ചിരുന്നില്ല. പ്രദേശത്ത് കടുവയെ പിടികൂടുന്നതിന് മൂന്നാമത്തെ കൂടും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനപാലകർ കൊളവള്ളിയിലെത്തി. കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തെരച്ചിൽ. നാട്ടുകാർക്ക് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പലരും പുറത്തിറങ്ങിയില്ല. വിദ്യാർഥികൾ സ്കൂളിൽ പോകുന്നില്ല.
ഞായറാഴ്ച കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ റേഞ്ച് ഓഫിസർ ടി. ശശികുമാറിന് മേപ്പാടി മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തും. തോളെല്ലിന് പൊട്ടലുണ്ട്.
ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി മൈസുരു മൃഗശാലയിൽനിന്നു മൂത്രം എത്തിക്കും. ജനവാസ മേഖലയിൽ ഇറങ്ങിയത് ആണ്കടുവയാണെന്നാണു വിലയിരുത്തൽ. ഈ കടുവയെ ആകർഷിക്കുന്നതിനായി കെണിയുടെ സമീപം പെണ്‍കടുവയുടെ മൂത്രം തളിക്കും. ഇതിലൂടെ ഒളിച്ചിരിക്കുന്ന കടുവയെ ആകർഷിക്കാൻ കഴിയുമെന്നാണു വനംവകുപ്പ് കണക്കുകൂട്ടുന്നത്.
കൊളവള്ളിയിൽ ജനങ്ങളെ ഭീതിയിലാക്കുകയും റേഞ്ച് ഓഫിസറെ ആക്രമിക്കുകയും ചെയ്ത കടുവയെ കണ്ടെത്താൻ തിങ്കളാഴ്ചയും സാധിച്ചിരുന്നില്ല. പ്രദേശത്ത് കടുവയെ പിടികൂടുന്നതിന് മൂന്നാമത്തെ കൂടും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനപാലകർ കൊളവള്ളിയിലെത്തി. കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തെരച്ചിൽ. നാട്ടുകാർക്ക് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പലരും പുറത്തിറങ്ങിയില്ല. വിദ്യാർഥികൾ സ്കൂളിൽ പോകുന്നില്ല.
ഞായറാഴ്ച കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ റേഞ്ച് ഓഫിസർ ടി. ശശികുമാറിന് മേപ്പാടി മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തും. തോളെല്ലിന് പൊട്ടലുണ്ട്.