ലക്നോ: പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തർപ്രദേശ് സർക്കാർ. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പക്ഷികളുടെ ഇറക്കുമതി നിർത്തിവച്ചു. സംസ്ഥാനത്തെ നിയന്ത്രിത മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ പക്ഷികൾ ചത്തത്. എല്ലാ വിഭാഗങ്ങളിലുമായി നാലു ലക്ഷം പക്ഷികളാണ് ഹരിയാനയിൽ ഇതുവരെ രോഗം ബാധിച്ചു ചത്തത്.
ഡൽഹിയിൽ പക്ഷിപ്പനി മൂലം ഇതുവരെ 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണു വിലയിരുത്തൽ. ജമ്മു കാഷ്മീർ, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. വളർത്തുപക്ഷികൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതി ഡൽഹിയിൽ നിരോധിച്ചിരിക്കുകയാണ്.
അതേസമയം, രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ പക്ഷികൾ ചത്തത്. എല്ലാ വിഭാഗങ്ങളിലുമായി നാലു ലക്ഷം പക്ഷികളാണ് ഹരിയാനയിൽ ഇതുവരെ രോഗം ബാധിച്ചു ചത്തത്.
ഡൽഹിയിൽ പക്ഷിപ്പനി മൂലം ഇതുവരെ 2.5 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണു വിലയിരുത്തൽ. ജമ്മു കാഷ്മീർ, ചത്തീസ്ഗഡ് സംസ്ഥാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. വളർത്തുപക്ഷികൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതി ഡൽഹിയിൽ നിരോധിച്ചിരിക്കുകയാണ്.