കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു പരാതിക്കാരനായ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര. ജനങ്ങളുടെ വീടുമുടക്കിയെന്ന ദുഷ്പ്രചാരണം നടത്തിയവർക്കുള്ള വലിയ മറുപടിയാണു ഹൈക്കോടതി വിധിയെന്ന് അനിൽ അക്കര പ്രതികരിച്ചു.
ജീവൻ ഉള്ളിടത്തോളം അഴിമതിക്കെതിരെ പോരാട്ടം തുടരും. ഏതു സ്ഥാനമാനം നഷ്ടപ്പെട്ടാലും അഴിമതി അംഗീകരിക്കില്ല. സിപിഎം എത്രത്തോളം ദുഷ്പ്രചാരണം നടത്തിയാലും അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്നാണു ഹൈക്കോടതി വിധിച്ചത്. പദ്ധതി ഇടപാടിൽ ലൈഫ്മിഷൻ സിഇഒയ്ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി ഒക്ടോബറിൽ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു.
അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.
ജീവൻ ഉള്ളിടത്തോളം അഴിമതിക്കെതിരെ പോരാട്ടം തുടരും. ഏതു സ്ഥാനമാനം നഷ്ടപ്പെട്ടാലും അഴിമതി അംഗീകരിക്കില്ല. സിപിഎം എത്രത്തോളം ദുഷ്പ്രചാരണം നടത്തിയാലും അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് ഇടപാടിൽ സിബിഐ അന്വേഷണം തുടരാമെന്നാണു ഹൈക്കോടതി വിധിച്ചത്. പദ്ധതി ഇടപാടിൽ ലൈഫ്മിഷൻ സിഇഒയ്ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി. ജോസിനെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി ഒക്ടോബറിൽ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു.
അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്.